കാട്ടാന ആക്രമണം; നഷ്ടപരിഹാരത്തിനു കര്‍ഷകര്‍ വലയുന്നു

pkd-vazhaമണ്ണാര്‍ക്കാട്: മലയോര കുടിയേറ്റ മേഖലകളില്‍ കാട്ടാന ആക്രമണം പതിവായതോടെ കാര്‍ഷികമേഖലയിലുണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതിനു കര്‍ഷകര്‍ വലയുന്നു. തെങ്കര, മെഴുകുംപാറ, ആനമൂളി, പാങ്ങോട്, പൂഞ്ചോല എന്നിവിടങ്ങളിലെ മലയോര കര്‍ഷകരാണ് ധനസഹായത്തിനായി വനംവകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്.കഴിഞ്ഞ രണ്ടുമാസമായി ഈ പ്രദേശങ്ങളില്ലെല്ലാം കാട്ടാന ആക്രമണം ശക്തമാണ്. കൃഷിനശിച്ചവര്‍ അപേക്ഷയുമായി വനംവകുപ്പിന്റെ ആനമൂളി, പാലക്കയം റേഞ്ച് ഓഫീസുകളില്‍ കയറി വലയുകയാണ്.

വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് നാശമുണ്ടായത്.കഴിഞ്ഞയാഴ്ച ആനമൂളിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടികൊന്നിരുന്നു. തുടര്‍ന്നു തര്‍ക്കത്തെ തുടര്‍ന്നു നടന്ന ചര്‍ച്ചയ്ക്ക് ഒടുവിലാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒ രാജു തോമസ് കൃഷിനാശം സംഭവിച്ചവര്‍ക്ക് ധനസഹായം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.ജില്ലാ കളക്ടര്‍ മേരിക്കുട്ടിയും ഇക്കാര്യത്തില്‍ ഉറപ്പുനല്കി. ഇരുന്നൂറോളം കര്‍ഷകരുടെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചതെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ അപേക്ഷ നല്കിയവര്‍ക്ക്  ഇതുവരെ നഷ്ടപരിഹാരം നല്കിയിട്ടില്ലത്രേ.

Related posts