കാര്‍ട്ടൂണ്‍ രംഗത്ത് ഷാജി എം പുനലൂര്‍ നിറസാന്നിധ്യമായി മാറുന്നു

klm-cartoonപുനലൂര്‍: കാര്‍ട്ടൂണ്‍ രംഗത്ത് ഷാജി എം പുനലൂര്‍ ശക്തമായ സാന്നിധ്യമായി മാറുന്നു. കാര്‍ട്ടൂണിസ്റ്റെന്ന നിലയില്‍ നിരവധി അംഗീകാരങ്ങളാണ് ഷാജിയെതേടി എത്തിയിട്ടുള്ളത്.പുനലൂര്‍ ചാലക്കോട് മണ്ണാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ബഷീറിന്റേയും സുബൈദാബീവിയുടേയും മകനായ ഷാജി ചെറുപ്പം മുതല്‍ കലാരംഗത്ത് ചുവടുപ്പിക്കുകയായിരുന്നു. ഒരു കാര്‍ട്ടൂണിസ്റ്റാകുക എന്നതായിരുന്നു ഈ കലാകാരന്റെ ജീവിതാഭിലാഷം. ഒപ്പം ചെറുകഥകളും എഴുതാന്‍ തുടങ്ങി. സ്കൂള്‍തലത്തില്‍ തന്നെ ചിത്രരചനയിലും സാഹിത്യരചനയിലും ശ്രദ്ധ പതിപ്പിച്ചു.

നാടകരചനയിലും അഭിനയത്തിലുമെല്ലാം തന്റേതായ ഒരു ശൈലി നിലനിര്‍ത്താന്‍ ഈ പ്രതിഭയ്ക്ക് കഴിഞ്ഞു.1982-ല്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച സംസ്ഥാന ചിത്രരചനാ മത്സരത്തില്‍ വിജയിയായി. തിരുവനന്തപുരത്ത് പട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന നാട്യഗ്രാമം എന്ന നാടക സ്കൂളിന്റെ ഡയറക്ടറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.നാടക സ്കൂളിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിലും വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളിലും ആര്‍ട്‌സ് കോളേജുകളിലും പരീക്ഷണാര്‍ഥം ലിറ്റില്‍ തീയേറ്ററുകള്‍ സ്ഥാപിച്ചു.

രാഷ്ട്രദീപികയുടെ കാര്‍ട്ടൂണ്‍ സ്‌കോപ്പില്‍ നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വനാടകവേദിയിലെ ക്ലാസിക്കല്‍ നാടകങ്ങള്‍ പുനസൃഷ്ടി നടത്തി നാടക പരിശീലന ക്ലാസുകളും പഠനകളരികളും സംഘടിപ്പിച്ചിട്ടുണ്ട്.പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ലെ സംസ്ഥാനതല കാര്‍ട്ടൂണ്‍ പ്രതിഭാ അവാര്‍ഡ്, തിരുവനന്തപുരം കര്‍മശക്തി സാംസ്കാരിക വേദിയുടെ 2011ലെ കര്‍മശക്തി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.കലയെ സ്‌നേഹിക്കുന്ന കാര്‍ട്ടൂണുകളെ പ്രണയിക്കുന്ന ഈ കലാകാരന് ഇനിയും വേണ്ടത്ര പ്രോത്സാഹനം  ലഭിക്കുന്നില്ല. ഈ പ്രതിഭാശാലിയായ കലാകാരന്റെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. ജപ്തിനടപടിപോലും നേരിടുന്ന കലാകാരനെ സഹായിക്കാന്‍ ആരും മുന്നോട്ടുവരുന്നുമില്ല. ഫോണ്‍: 8606487281.

Related posts