കാറ്റാടി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

PKD-SAMARAMഅഗളി: അട്ടപ്പാടിയിലെ ഇരുപ്പത്തിയെട്ട് കാറ്റാടികളില്‍ നിന്നുള്ള വൈദ്യുതി ഉത്പാതനം നിര്‍ത്തിവെച്ചതിനാല്‍ അട്ടപ്പാടിയിലും മണ്ണാര്‍ക്കാടുമായി പതിനെട്ട് മെഗവാട്ട് വൈദ്യുതിയുടെ കുറവ് വന്നതായി കെ.എസ്.ഇ.ബി അതികൃതര്‍ അറിയിച്ചു. കാറ്റാടി ടവറുകളുടെ സെക്കൂരിറ്റി ജീവനകാര്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള ന്യായമായ ആനുകൂല്യങ്ങള്‍   കമ്പനികള്‍ നല്‍കാത്തതുമൂലമാണ് ഇരുപ്പത്തിയെട്ട് ജീവനകാര്‍ ബുധനാഴ്ച്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിച്ചത്.

ബുധനാഴ്ച്ച രാവിലെ കാറ്റാടികള്‍ മുഴുവന്‍ നിന്നതറിഞ്ഞ് കമ്പനി അതികൃര്‍ കാറ്റാടികള്‍ ഓണക്കുന്നതിന്ന് എത്തി.എന്നാല്‍ ജിവനകാരുടെ ശക്തമായ പ്രതിഷേധം കാരണം കാറ്റാടികള്‍ ഒന്നും തന്നെ ഓണാക്കുന്നതിന്ന് സാധിച്ചില്ല.ഒറ്റപ്പെട്ടപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാറ്റാടികളുടെ അറ്റകുറ്റ പണികള്‍ നോക്കുന്നതിനും കാറ്റാടികളുടെ സംരക്ഷണത്തിന്നും വേണ്ടി കാറ്റാടി കമ്പനി നിയോഗിച്ചിട്ടുള്ളവാരാണിവര്‍.  പാലക്കാട് ലേബര്‍ ഓഫിസറുടെ ആഭിമുഖ്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്തതിനാലാണ് ഇത്തരത്തില്‍  അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കാരണമായതെന്ന് സമരകാര്‍ പറയുന്നു.

അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സെക്യൂരിറ്റി ജീവനകാര്‍ അടിസ്ഥാന ശമ്പളത്തില്‍ അഞ്ച് ശതമാന ശമ്പള വര്‍ദ്ധനവ് നടപ്പാക്കുക,ജീവനകാര്‍ക്ക് എട്ടമണിക്കൂര്‍ ജോലിചെയ്യുന്നതിന്ന് ഉതകുന്ന തരത്തില്‍ സെക്യൂരിറ്റി കാബിനുകള്‍ നിര്‍മ്മിച്ച് നല്‍കുക,പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്ത ജീവനകാരുടെ ശമ്പള കുടിശ്ശിക നല്‍കുക. സൂപ്പര്‍വൈസര്‍മാര്‍ക്ക് സൈറ്റ് റൗണ്ടിംഗിനുള്ള ആനുകൂല്യ വര്‍ദ്ധിപ്പിക്കുക.എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തിന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതക്കളായ രഘുത്തമന്‍ എന്‍.കെ(ഐ.എന്‍.റ്റി.യു.സി),റോയി ജോസഫ്.(എ.ഐ.റ്റി.യു.സി.) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Related posts