കുട്ടനാട് പാക്കേജിന്റെ അന്ത്യം: ഒരുനെല്ലും ഒരുമീനും പദ്ധതി അവതാളത്തില്‍

ALP-MEENരാമങ്കരി: കുട്ടനാട് പാക്കേജിന്റെ അന്ത്യം  കുട്ടനാട്ടിലെ  ഒരുനെ ല്ലും ഒരുമീനും പദ്ധതിയെ വീ ണ്ടും പിന്നോട്ട് അടിക്കുന്നതിനു കാരണമാകുന്നതായി ആക്ഷേപം. പാക്കേജിന്റെ ഭാഗമായി കാവാലം കൃഷിഭവനു കീഴിലെ മഠത്തിക്കായല്‍, തെക്കേമതികായല്‍, വടക്കേ മതികായല്‍, പുളിങ്കുന്ന് കൃഷിഭവനു കീഴിലെ അയ്യനാട് തുടങ്ങിയ പാടശേഖരങ്ങളില്‍ രണ്ടാംകൃഷിക്കു പകരം മത്സ്യകൃഷിക്ക് കര്‍ഷക  പ്രാമുഖ്യം നല്‍കിയിരുന്നു.     ഇത്തവണയും ഈ പാടശേഖരങ്ങളില്‍ മത്സ്യകൃഷിക്കു കര്‍ഷകര്‍ ഒരുങ്ങിക്കഴിഞ്ഞെങ്കിലും മറ്റു സ്ഥലങ്ങളില്‍ കൃഷിക്കുള്ള സാധ്യത ഇല്ലെന്നാണ് സൂചന. ഇതിനു പ്രധാനകാരണം കുട്ടനാട് പാക്കേജിന്റെ അന്ത്യമാണെന്നും പറയുന്നു.

പാക്കേജിന്റെ ഭാഗമായി അഡാക്കിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ മത്സ്യകൃഷി മുമ്പ് നടത്തിയിരുന്നത്.  ഉത്പാദന ചെലവിന്റെ 60 ശതമാനംവരെ അഡാക്ക് വഹിക്കാന്‍ തയാറായിരുന്നതും കര്‍ഷകര്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നു. ഇപ്പോള്‍ ഒരുനെല്ലും ഒരു മീനും എന്ന പേര് മാറ്റി പകരം മത്സ്യസമൃദ്ധി എന്ന സംസ്ഥാനാവിഷ്കൃത പദ്ധതിക്ക് അധികൃതര്‍ രൂപം നല്‍കിയിട്ടുണ്ടെങ്കിലും  കര്‍ഷകര്‍ക്കിടയിലുള്ള ആശങ്കയാണ് ഇവരെ മത്സ്യകൃഷിയില്‍നിന്നും പിന്നോട്ടടിക്കുന്നത്. മുമ്പ് 60 ശതമാനംവരെ തുക ബണ്ട് സംരക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നല്‍കിയിരുന്നെങ്കില്‍ പുതിയ പദ്ധതി പ്രകാരം ഒരു ഹെക്ടറിനു 10,000 രൂപാ മാത്രമേ കര്‍ഷകര്‍ക്ക് സഹായമായി ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിവരം.

മത്സ്യകൃഷി കര്‍ഷകര്‍ക്ക്  അമിതഭാരമാകുമെന്നാണ് കര്‍ഷകരില്‍ ഒരു വിഭാഗത്തിന്റെ ആശങ്ക. രണ്ടാംകൃഷിയുടെ സമയത്തെ വെള്ളപ്പൊക്കവും മഴയും  എല്ലാ വര്‍ഷവും പ്രധാന വെല്ലുവിളിയായി മാറുകയും കൃഷി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു  മത്സ്യകൃഷിയോട് കര്‍ഷകര്‍ കൂടുതല്‍ അടുപ്പം കാട്ടിത്തുടങ്ങിയത്. പിന്നിട് കുട്ടനാട് പാക്കേജില്‍ ഒരു നെല്ലും ഒരു മീനും പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും കൃഷിക്കായി ലക്ഷക്കണക്കിനു രൂപ മാറ്റിവെക്കുകയും ചെയ്തതോടെ കര്‍ഷകര്‍ ഈ പദ്ധതിയെ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

മഠത്തിക്കായല്‍, തെക്കേമതികായല്‍, വടക്കേമതികായല്‍ എന്നീ കായലുകളിലെ കഴിഞ്ഞ പ്രാവശ്യത്തെ മത്സ്യകൃഷിയില്‍ ഒരേക്കറിനു കര്‍ഷകര്‍ക്ക് 2500രൂപ മുതല്‍ 3000രൂപ വരെ ലാഭം ലഭിച്ചിരുന്നത്രെ. ഏതാനും കായലുകളില്‍കൂടി ഇക്കുറി മത്സ്യകൃഷി വ്യാപകമാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ആലോചന ഉണ്ടായിരുന്നെങ്കിലും  കുട്ടനാട് പാക്കേജിന് അന്ത്യം കുറിച്ചതോടെ മത്സ്യകൃഷിയില്‍ കര്‍ഷകര്‍ പിന്നോക്കം പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Related posts