കുന്നരു ടിപ്പര്‍ ദുരന്തം: ഡ്രൈവര്‍ അറസ്റ്റില്‍

TCR-ARRESTപയ്യന്നൂര്‍: കുന്നരുവില്‍ ടിപ്പറിടിച്ച്് അഞ്ചുപേര്‍ മരിക്കുകയും നാല് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്്ത സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റുചെയ്തു. കുന്നരു തെക്കേഭാഗത്തെ താരതമൂലയില്‍ സന്തോഷിനെ (ശേഖരന്‍-34) യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ കുന്നരു കാരന്താട് ജംഗ്ഷനിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

ചൂട്ടാട് ബീച്ചിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന രണ്ടു കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലും മീന്‍വില്‍പ്പന നടത്തുന്ന ഗുഡ്‌സ് ഓട്ടോയിലുമാണ് അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ചത്. ഓട്ടോ ഡ്രൈവര്‍ രാമന്തളി വടക്കുമ്പാട്ടെ സി.എ. മൂസഹാജി ക്വാര്‍ട്ടേഴ്‌സിലെ കാനന്‍കിരിയന്‍ ഗണേശന്‍(38),ഭാര്യ ലളിത(36), മകള്‍ ലിഷ്്ണ(എഴ്), ഗണേശന്റെ സുഹൃത്ത് കൊവ്വപ്പുറം കണ്ണന്‍കാട് ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ(മൂന്ന്),അപകടം നടന്ന സ്ഥലത്ത് മീന്‍ വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെ പുരയില്‍ ദേവകി(75) എന്നിവരാണ് മരണമടഞ്ഞത്.

മരിച്ച ആരാധ്യയുടെ മാതാപിതാക്കളായ വി.പി.ശ്രീജിത്ത്്്(32), ഭാര്യ ആശ, ഗണേശന്റെ ജേഷ്ഠന്‍ കമലാക്ഷന്റെ മകളും രാമന്തളി  ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ആതിര (24), മീന്‍ കച്ചവടക്കാരന്‍ കക്കമ്പാറയിലെ ഇടമന അനില്‍കുമാര്‍(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related posts