കുരുത്തിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ തിരക്കേറി

waterകുന്തിപ്പുഴ ഇക്കോ ടൂറിസം പദ്ധതിയെന്ന പേരില്‍ തുടങ്ങിയ കുരുത്തിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ തിരക്കേറി. ഇക്കോ ടൂറിസംപദ്ധതിക്ക് സമഗ്ര റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയച്ചിരുന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാംമ്പാടത്താണ് കുരുത്തിചാല്‍ വെള്ളച്ചാട്ടം. സൈലന്റ് മലനിരകളുടെ പാത്രക്കടവു ഭാഗത്തുനിന്നാണ് കുന്തിപ്പുഴ ഉത്്ഭവിക്കുന്നത്. ഇവിടെനിന്നും നൂറോളം കിലോമീറ്റര്‍ ഒഴുകി കുരുത്തിചാലില്‍ എത്തുന്ന വെള്ളത്തിന് കടുത്ത തണുപ്പാണ്.

സൈലന്റ വാലിയില്‍നിന്നും വരുന്ന വെള്ളമായതിനാല്‍ ഔഷധഗുണവും ഏറെയാണെന്നു പഴമക്കാര്‍ പറഞ്ഞു. ശക്തമായ വെള്ളപ്പാച്ചിലില്‍ കല്ലുകള്‍ ഒഴുകി ഓരോന്നിനും ഉരുണ്ട ആകൃതിയാണുള്ളത്. കാടുകാണാനും ആസ്വദിക്കാനുമെത്തുന്നവര്‍ക്ക് മരങ്ങളും മൃഗങ്ങളെയുംപറ്റി പഠിക്കാനും ഉപകാരപ്രദമാകുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.  എന്നാല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന പദ്ധതി എത്രയുംവേഗം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇവിടെയില്ല. വനംവകുപ്പിന്റെ ഒരു വാച്ചര്‍ മാത്രമാണ് ഇവിടെയുള്ളത്. അവധിക്കാലമായതിനാല്‍ ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ വനംവകുപ്പ് യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.

Related posts