കൊലക്കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

KKD-ARRESTനാദാപുരം: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നയാള്‍ കഞ്ചാവുമായി പിടിയില്‍. വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി നാദാപുരം എക്‌സൈസ് പിടികൂടി. തലശേരി തിരുവങ്ങാട് സ്വദേശി പഞ്ചമഹല്‍ വീട്ടില്‍ സതീശന്‍ എന്ന കാരി സതീശന്‍(32)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും പിടികൂടിയത്. എടച്ചേരി ടൗണില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 50,000 രൂപയോളം വില വരുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഉണങ്ങിയ കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ്. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചുവച്ച നൂറോളം ചെറിയ പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഇയാളില്‍നിന്ന് കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് സതീശന്‍ കുറച്ച് ദിവസമായി നിരീക്ഷണത്തിലായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
2008 ല്‍ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഇല്ലിക്കുന്ന് സ്വദേശി ഓട്ടോ ഡ്രൈവര്‍ മീത്തലെ പരയത്ത്് രഞ്ജിത്തിനെ ലോഗന്‍സ് റോഡില്‍വച്ച് വെട്ടിക്കൊലപ്പെടടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സതീശന്‍.

ഈ കേസില്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. സംഭവറിഞ്ഞ് കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം.എസ്.വിജയന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് എന്നിവര്‍ പ്രതിയെ ചോദ്യം ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.കെ.വിനോദന്‍, എ.കെ.ശ്രീജിത്ത്, സിഇഒമാരായ സി.പി.ഷാജി, കെ.കെ.ജയന്‍, എന്‍.കെ.ഷിജില്‍കുമാര്‍, കെ.കെ.രാജേഷ്കുമാര്‍, സി.കെ.സുഷിത്ത്, ഡ്രൈവര്‍ ഇ.കെ.പ്രജീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Related posts