തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ കൊലചെയ്യപ്പെട്ടതു മൃഗീയവും പ്രാകൃതവുമായ മര്‍ദനമേറ്റെന്നു പോലീസ്. തന്റെ ഫഌറ്റില്‍ നടക്കുന്ന രഹസ്യ ഇടപാടുകള്‍ സതീശന്‍ തന്റെ സുഹൃത്തിനു ചോര്‍ത്തിയെന്ന സംശയമാണ് റഷീദിനെ ക്രൂരതയ്ക്കു പ്രേരിപ്പിച്ചത്. സതീശനെ മൃഗീയമായി ആക്രമിക്കുമ്പോള്‍ കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍. രാമദാസും റഷീദിനൊപ്പം ഉണ്ടായിരുന്നെന്നും വ്യക്തമായി.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുപുറമെ കൊലപാതകത്തില്‍ രാമദാസിനു നേരിട്ടു പങ്കാളിത്തമുണ്ടായിരുന്നു എന്നാണിതു സൂചിപ്പിക്കുന്നതെന്നും, സതീശനെ രാമദാസ് മര്‍ദിച്ചോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും കമ്മീഷണര്‍ കെ.ജി. സൈമണ്‍ അറിയിച്ചു.
ഹോക്കി സ്റ്റിക്ക് പോലുള്ള വടികൊണ്ട് സതീശന്റെ കൈകാലുകളും പുറവും തല്ലിച്ചതച്ചു. വിവസ്ത്രനാക്കി രണ്ടുദിവസം കക്കൂസില്‍ പൂട്ടിയിട്ടു. രണ്ടുദിവസത്തെ മര്‍ദനത്തിനൊടുവില്‍ അവശനിലയിലായ സതീശന്‍ മൂത്രവിസര്‍ജനം നടത്തിയപ്പോള്‍ പ്രതികള്‍ സതീശനെക്കൊണ്ട് നക്കിക്കുടിപ്പിച്ചു. അര്‍ധബോധാവസ്ഥയില്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട സതീശന്റെ ശരീരത്തില്‍ കയറിനിന്നു റഷീദ് മുഖത്തേക്കു മൂത്രമൊഴിച്ചു. ഈ ദിവസങ്ങളിലൊന്നും ഭക്ഷണമോ വെള്ളമോ കൊടുത്തില്ല. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് റഷീദിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
മര്‍ദനം നടക്കുമ്പോള്‍ രാമദാസും ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തോടു റഷീദ് സമ്മതിച്ചത്. രണ്ടു ദിവസത്തെ മര്‍ദനത്തിനൊടുവില്‍ സതീശന്‍ മരിച്ചെന്നു വ്യക്തമായപ്പോള്‍ റഷീദിന്റെ സഹായി കൃഷ്ണപ്രസാദിനോടു കുറ്റം ഏറ്റെടുക്കാന്‍ ഉപദേശിച്ചതും പണം നല്‍കാമെന്നും കേസില്‍നിന്നു രക്ഷപ്പെടുത്താമെന്നും വാഗ്ദാനം നല്കിയതും രാമദാസ് ആണ്. ഒപ്പം, റഷീദിനെയും ശാശ്വതിയെയും തമിഴ്‌നാട്ടിലേക്കു രക്ഷപ്പെടാന്‍ സഹായിക്കുകയും തെറ്റായ മൊഴി നല്‍കി പോലീസിന്റെ ശ്രദ്ധ തിരിക്കുകയും ചെയ്‌തെന്നും കമ്മീഷണര്‍ അറിയിച്ചു. ഇന്നലെ റഷീദിനെ പഞ്ചിക്കലിലെ ഫഌറ്റിലും കൊടകര വാസുപുരത്തെ സ്വവസതിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഷൊര്‍ണൂരില്‍ സ്വകാര്യ ബസ് െ്രെഡവറായിരുന്ന സതീശനെ ബാങ്കില്‍ ജോലി വാങ്ങിനല്‍കാമെന്നു വിശ്വസിപ്പിച്ചാണ് റഷീദ് കൂടെക്കൂട്ടിയത്. കൊടൈക്കനാലില്‍ റഷീദും ശാശ്വതിയും പങ്കെടുത്ത മദ്യസല്‍ക്കാരത്തിനുശേഷം തൃശൂരിലെ ഫഌറ്റിലേക്ക് ഇവരെ തിരിച്ചെത്തിച്ചതു സതീശന്‍ ആണ്. ഫഌറ്റ് കൊലപാതകത്തിനുശേഷം കര്‍ണാടക, കാശി, ആഗ്ര, തിരുപ്പതി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു റഷീദ്. ഏഴു ഫോണുകള്‍ മാറിമാറി ഉപയോഗിച്ചാണ് പോലീസിനെ കബളിപ്പിച്ചത്. തന്റെ രാഷ്ട്രീയഗുരുവായ രാമദാസ് അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് കോടതിയില്‍ കീഴടങ്ങിയത്.
റഷീദിനു പിടിച്ചുപറി, ക്വട്ടേഷന്‍, കുഴല്‍പ്പണ ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൊടകരയില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള കമ്പനിക്കെതിരെ സമരം നടന്നപ്പോള്‍ നേതാവായി ചമഞ്ഞു പ്രക്ഷോഭം സംഘടിപ്പിക്കുകയും കമ്പനിക്കാരില്‍നിന്നു ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്തതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ആലുവയിലെ തിരുക്കൊച്ചി ബാങ്കില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടി. റഷീദിന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റിയും സുഹൃത്തുക്കളെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
എസിപി കെ.പി. ജോസിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ വി.കെ. രാജു, എസ്‌ഐമാരായ ടി.എസ്. ശ്രീജിത്ത്, ശ്യാം മുരളി, എഎസ്‌ഐമാരായ ബിനന്‍, ആന്റോ, സീനിയര്‍ സിപിഒമാരായ അനില്‍, മനോജ്, അരുണ്‍ഘോഷ്, വിനോജ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ അനില്‍, നിഷാദ് എന്നിവടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.