ഗാമത്തെ കണ്ണീരിലാഴ്ത്തി ഉറ്റ ചങ്ങാതികള്‍ വിടപറഞ്ഞു;സുഹൃത്തിന്റെ വിവാഹ ആവശ്യത്തിനായി പോകുമ്പോളായിരുന്നു അപകടം

alp-maranamഅ്രമ്പലപ്പുഴ:  ഉറ്റ ചങ്ങാതികളുടെ വേര്‍പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലര്‍ച്ചെ ഹരിപ്പാട്ടുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട തകഴി പഞ്ചായത്ത് കുന്നുമ്മ പന്ത്രണ്ടാം വാര്‍ട് കുറുങ്ങാട് വീട്ടില്‍ സുജീര്‍ (23), മങ്ങാട് വീട്ടില്‍ അനസ് (25), സാബിത്ത് (24) എന്നിവരുടെ വിയോഗ മാണ് നാടിന് നൊമ്പരമായത്. സുഹൃത്തും അയല്‍വാസിയുമായ സജീറിന്റെ വിവാഹാവശ്യ ത്തിനായി വാഹനമെടുക്കുവാനായി ഹരിപ്പാട്ടേക്കു പോകുമ്പോഴായിരുന്നു അപകടം. ഫെജേറോ കാറിന്റെ രൂപത്തിലെത്തിയ അപകടം മൂന്നു യുവാക്കളുടെയും ജീവന്‍ അപഹരിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഹരിപ്പാട് താലൂക്കാശുപ ത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജാശുപ ത്രിയിലും എത്തി ച്ചെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. അപകടവി വരമറിഞ്ഞ് നിരവധി ആളുകള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുന്നുമ്മയിലെ സ്വന്തം വീടുകളിലെത്തിച്ച മൂവരുടെയും ചേതനയറ്റ ശരീരം ഒരു നോക്കു കാണുവാനായി നാട്ടിന്റെ നാനാഭാഗത്തു നിന്നും ജനങ്ങള്‍ ഒഴുകിയെത്തി.

മരിച്ച അനസ്സിന്റെ ഗര്‍ഭിണിയായ ഭാര്യ സജിതയുടെയും ബന്ധുക്കളുടെയും നിലവിളികള്‍ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. മൂന്നു മണിയോടെ കുന്നുമ്മ മുസ്്‌ലീം ജമാ യത്ത് മദ്രസ്സാ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

Related posts