ചാത്തനേറ് നടന്ന വീടുകാണാന്‍ തിരക്കോട് തിരക്ക് ; ആശങ്ക ഒഴിയാതെ വീട്ടുകാര്‍

tvm-houseകാട്ടാക്കട : കാട്ടാക്കടയ്ക്ക് സമീപം മംഗലക്കല്‍ പ്ലാവൂരിനു  സമീപം ഒരു വീട്ടില്‍ ചാത്തനേറ് നടന്നതിന്റെ ദുരൂഹതകള്‍ മാറുന്നില്ല.  ആശങ്കയുടെ പിടിയിലാണ് വീട്ടുകാരും ഗ്രാമവും. അതിനിടെ വാര്‍ത്ത പരന്നതോടെ വീട് കാണാന്‍ എത്തുന്നവരെ കൊണ്ട് നിറയുകയാണ് പ്ലാവൂര്‍ ഗ്രാമം. പ്ലാവൂര്‍  തട്ടാം വിളാകം  സുരേഷിന്റെ വീട്ടിലാണ്   സാധന സമഗ്രികള്‍  വലിച്ചെറിയുന്നത്  ഉള്‍പ്പടെ നടന്നത്. ശനിയാഴ്ച രാവിലെ യോടെയാണ്   വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ  സംഭവം അരങ്ങേറിയത്.

അടുക്കളയിലെ  സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍  കുപ്പി അന്തരീക്ഷ ത്തിലൂടെ പറന്നു ഹാളില്‍ വീണുടയുക , മേശപ്പുറത്തിരുന്ന അയണ്‍ ബോക്‌സ്  പത്തടിയോളം ദൂരത്തു തെറിച്ചു വീഴുക ഹാളില്‍  കിടന്നിരുന്ന കസേര തെറിച്ചു മാറുക തുടങ്ങിയ സംഭവ വികാസമാണ് വീട്ടിനുള്ളില്‍ അരങ്ങേറിയതെന്നു വീട്ടമ്മയായ രാഗിണി പറഞ്ഞു.

ഈ സമയങ്ങളില്‍ വീട്ടില്‍ താനും  ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ഗോവിന്ദും മാത്രമാണ് ഉണ്ടായിരുന്നത് എന്നും ചില സമയങ്ങളില്‍ ഭര്‍ത്താവായ സുരേഷും സംഭവങ്ങള്‍ക്കു സാക്ഷിയാണെന്നും ഇവര്‍  പറഞ്ഞു. ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദം  കേട്ട ഭാഗത്തു എത്തി പരിശോധിക്കുമ്പോള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പറയുന്നു . കഴിഞ്ഞ ദിവസം മീന്‍ പാകം ചെയ്യാനായി അടുപ്പില്‍ വച്ച് അടുത്ത മുറിയില്‍ പോയ സമയം പാത്രത്തോടെ മീന്‍ കറി  നിലത്തു വീണിരുന്നതായും ഇവര്‍ പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും എത്തി.

തുടര്‍ന്ന് സ്ഥലത്തു എത്തിയ കാട്ടാക്കട  പോലീസ്  പരിശോധന നടത്തിയെങ്കിലും  ഒന്നും കണ്ടെത്താനാ യില്ല. അതിനിടെ വീട്ടുകാരോട് അവിടെ നിന്നും മാറി താമസിക്കാന്‍ പറഞ്ഞു. വീട് കാണാനുള്ള ജനത്തിരക്ക് കൂടിയതോടെ ഇവര്‍ വീണ്ടും വീട്ടിലെത്തി താമസം തുടങ്ങി. എന്നാല്‍ കഴിഞ്ഞദിവസ ങ്ങളിലുണ്ടായ പോലുള്ള ചാത്തനേറ് പിന്നീട് ഉണ്ടായില്ല. ഇതു സംബന്ധിച്ച് കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി. വീട്ടുകാരേയും നാട്ടുകാരേയും വിശദമായി ചോദ്യം ചെയ്തു. ഇതില്‍ അസ്വാഭാവികത ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടാക്കട സിഐ അനുരൂപ് പറഞ്ഞു.

Related posts