ചാവക്കാട് പട്ടാപ്പകല്‍ മോഷണം: 17 പവന്‍ നഷ്ടപ്പെട്ടു

tcr-thiefചാവക്കാട്: കറുകമാട് പട്ടാപകല്‍ മോഷ ണം 17 പവന്റെ ആഭരണങ്ങളും, 1000 രൂപയും നഷ്ടപ്പെട്ടു. ചേന്ദങ്ങര സുരേഷിന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. സുരേഷിന്റെ ഭാര്യ ഷീന സമീപത്തെ വീട്ടി ല്‍ അലക്കാന്‍പോയ സമയം ഇന്നലെ രാ വിലെ 10 നും 11 നും ഇടയിലാണ് സംഭവം. സുരേഷ് സഹോദരന്‍ സോമന്റെ പണിനട ക്കുന്ന വീടിനു സമീപത്തേക്കു പോയതാ യിരുന്നു. മാതാവ് വള്ളിയമ്മു തൊഴിലുറപ്പ് പണിക്കും പോയിരുന്നു. വീട്ടില്‍ ഷീല മാ ത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിലെ അമ്മിക്കുഴ ഉപയോഗിച്ചാണ് അകത്തെ മുറികളിലെ രണ്ടു അലമാരകളും കുത്തി പൊളിച്ചിട്ടുള്ളത.് അമ്മിക്കുഴ മുറിയിലെ കട്ടിലിലെ കിടക്കയില്‍ കിടക്കുന്ന നില

യില്‍ കണെ്ടത്തി. ഒരു അലമാരയില്‍ സൂ ക്ഷിച്ചിരുന്ന 1000 രൂപയും കമ്മലുകളുമാണ് പോയത.് മറ്റേ അലമാരയിലെ ചെറിയ ആഭരണ പെട്ടികളിലും കവറുകളിലും വെച്ചിരുന്ന മാലകള്‍, പാദസരങ്ങള്‍, മോ തിരങ്ങള്‍, കമ്മലുകള്‍ തുടങ്ങി 17 .1 ഗ്രാം ആഭരണങ്ങളാണു നഷ്ടപ്പെട്ടിട്ടുള്ളത.്

സുരേഷ് തിരിച്ചെത്തിയപ്പോഴാണ് മോ ഷണം നടന്നത് അറിയുന്നത്. ഈ സമയം വീടിനു സമീപം ചുറ്റിത്തിരിഞ്ഞു നിന്നിരുന്ന നാടോടി യുവതിയെ സുരേഷും മറ്റും ചേര്‍ ന്നു പിടികൂടി. സംഘത്തിലെ മറ്റൊരു സ്ത്രീ യെ കറുകമാട് പാലത്തിനടുത്തുനിന്നും, മറ്റൊരു യുവതിയെ അഞ്ചങ്ങാടിയില്‍ നി ന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പ്പിച്ചു. സംഘത്തില്‍ അഞ്ചുപേര്‍ ഉള്ളതായി പറയുന്നു. പിന്നീട് രണ്ടുപേരെ പോലീസും കസ്റ്റഡിയില്‍ എടുത്തു.

മൊത്തം അഞ്ചു നാടോടി സ്ത്രീകള്‍പോ ലീസ് കസ്റ്റഡിയിലുണെ്ടങ്കിലും ഇവരില്‍ നിന്നും ആഭരണങ്ങളോ, പണമോ കണെ്ട ത്താന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നും വിരലടയാള വിദഗ്ദരും മറ്റും സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. പിടിയി ലായ യുവതികളില്‍ രണ്ടുപേര്‍ ഇന്നലെ രാവിലെ ഒമ്പതിനു സുരേഷിന്റെ വീട്ടിലെ ത്തി പഴയ സാധനങ്ങള്‍ കൊടുക്കാനുണേ്ടാ യെന്ന് ഷീനയോട് ചോദിച്ചിരുന്നതായി പറ യുന്നു. സമീപത്ത് ഇരുന്നിരുന്ന ചെറിയ സൈക്കിള്‍ പലതവണ ചോദിച്ചതായി പറ യുന്നു. ഈ സമയം ഷീന മീന്‍ നന്നാക്കുക യായിരുന്നു.

ഈ തക്കം നോക്കി കവര്‍ച്ച നടത്തിയോയെ ന്നും സംശയിക്കുന്നുണ്ട്. സിഐ എ.ജെ. ജോണ്‍സന്‍ എസ്‌ഐ രമേഷ് എന്നിവര്‍ വീട്ടിലെത്തി അന്വേഷണം നടത്തി. വിരലട യാള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍ കേസന്വേഷണം.

Related posts