ചികിത്സ ലഭിച്ചില്ല; നെഞ്ചുവേദനയെതുടര്‍ന്ന് വനപാലകന്‍ വനത്തിനുള്ളില്‍ വച്ചു മരിച്ചു; ആശുപത്രിയിലെത്തിച്ചത് അഞ്ചര മണിക്കൂറിനുശേഷം

anurajഅതിരപ്പിള്ളി: ജോലിക്കിടെ ചികിത്സ ലഭിക്കാതെ മരിച്ച മലക്കപ്പാറ പെരുമുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ മൃ തദേഹം സ്വദേശത്തേക്കു കൊണ്ടു പോയി. കൊച്ചി തമ്മനം ചാലോളി ധര്‍മ്മരാജന്റെ മകന്‍ അനുരാജി(40)ന്റെ മൃതദേഹമാണു സ്വദേശമായ തമ്മനത്തേക്കു കൊണ്ടുപോയി. വനത്തിനുള്ളില്‍ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതും വേണ്ട സമയത്തു ചികിത്സ ലഭിക്കാത്തതു മാണു അനുരാജിന്റെ മരണത്തിനു കാരണ മായതേ്രത.

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണു വെട്ടിച്ചുട്ടകാട് വനമേഖലയില്‍വച്ച് അനുരാ ജിനു നെഞ്ചുവേദന അനുഭവപ്പെട്ടെത്. അഞ്ചര മണിക്കൂറിനു ശേഷമാണു ഇദ്ദേഹത്തെ മുടീസ് ആസ്പത്രിയിലെത്തിക്കാനായത്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്. ഭാര്യ വിമല (തെക്കുംകര പഞ്ചായത്ത്). മകന്‍ നവനീത്.

Related posts