ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാത്തതില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

pkd-hospitalചിറ്റൂര്‍: താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാത്തതില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ആശുപത്രിയിലേക്ക് നിയമിച്ച നാലു ഡോക്ടര്‍മാര്‍ ഇനിയും ചുമതലയേല്ക്കാത്തതിലും ചിറ്റൂരിലേക്ക് നിയമിച്ച പുതിയ ഗൈനക്കോളജിസ്റ്റ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനെതിരേയും പ്രതിഷേധം ഉയര്‍ന്നു.നിലവിലുള്ള ഡോക്ടര്‍മാരില്‍നിന്നും രണ്ടുപേരെ ജോലി ക്രമീകരണത്തിന്റെ പേരില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നാലുദിവസം ജില്ലാ ആശുപത്രിയിലും രണ്ടുദിവസം ചിറ്റൂര്‍ ആശുപത്രിയിലുമാണ് ഇവരുടെ പ്രവര്‍ത്തനം.

നഗരസഭാ പരിധിയില്‍ ഒരുവര്‍ഷമായി തൊഴിലുറപ്പുപദ്ധതി അവതാളത്തിലാണെന്നും പദ്ധതിക്ക് 4.18 കോടി ആവശ്യപ്പെട്ടപ്പോല്‍ 44.93 ലക്ഷമാണ് അനുവദിച്ചതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വൈദ്യുതിവകുപ്പിനു നല്കാനുള്ള 42 ലക്ഷം ജനകീയാസൂത്രണ ഫണ്ടില്‍നിന്നും ലഭ്യമാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കുളങ്ങളും അഴുക്കുചാലുകളും ശുചീകരിക്കാന്‍ ആവശ്യപ്പെട്ട് 3.44 ലക്ഷം അനുവദിച്ചില്ല. ലോകബാങ്കിന്റെ നാലുകോടി ധനസഹായം ഉപയോഗിച്ച് നിര്‍മിച്ച മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ബസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചു.

തത്തമംഗലത്ത് കമ്യൂണിറ്റിഹാള്‍ നിര്‍മിക്കാനും ബോയ്‌സ് സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് പദ്ധതി, അരങ്കം, ദേവാങ്കപുരം എന്നിവിടങ്ങളില്‍ ആംഗന്‍വാടികള്‍ പുതുക്കിപണിയാനും തത്തമംഗലം രായപ്പന്‍തെരുവില്‍ പുതിയ ആംഗന്‍വാടി തുടങ്ങാനും തീരുമാനമെടുത്തു.കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ ചെയര്‍മാന്‍ ടി.എസ്.തിരുവെങ്കിടം മൊബൈലില്‍ സംസാരിക്കുന്നത് പതിവാക്കിയതിനെതിരേയും കൗണ്‍സിലര്‍മാരുടെ പരാതി നിസാരമായി കണക്കാക്കുന്നതിലും പ്രതിഷേധിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. കൗണ്‍സില്‍ യോഗത്തില്‍ കെ.കണ്ണന്‍കുട്ടി, ശിവകുമാര്‍, കെ.സി.പ്രീത്, കെ.മധു, കെ.എ.ഷീബ  പ്രസംഗിച്ചു.

Related posts