ചെമ്പനരുവി ആദിവാസി കോളനിയിലെ ആംഗന്‍വാടി കെട്ടിടം അപകടാവസ്ഥയില്‍

KLM-ANGANVADIപത്തനാപുരം: ആദിവാസി കോളനിയിലെഏകആംഗന്‍വാടി  കെട്ടിടംഅപകടാവസ്ഥയില്‍. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പനരുവിമുളളുമല ആദിവാസി കോളനിയിലെ ആംഗന്‍വാടി കെട്ടിട മാണ് ഏതു നിമിഷവുംതകര്‍ന്നു വീഴാറായ നിലയിലായിരിക്കുന്നത്. തകര്‍ച്ചയിലായ ആംഗനവാടിയിലേക്ക് കുട്ടികളെ അയക്കാന്‍  രക്ഷിതാക്കളും  ഭയക്കുന്നു. മുപ്പത് കുട്ടികളുണ്ടായിരുന്ന ഇവിടെ  ഇപ്പോഴുളളത്  അഞ്ച് കുട്ടികള്‍ മാത്രമാണ്.സാമൂഹ്യ ക്ഷേമവകുപ്പിന് കീഴില്‍ 1983ലാണ്  കെട്ടിടം ഇവിടെ നിര്‍മിച്ചത്.മേല്‍ക്കൂര തകര്‍ന്ന് ഏത് സമയവും ഓടുകള്‍ തലയില്‍ വീഴാവുന്നസ്ഥിതിയാണ്.

പാചകംചെയ്യാന്‍മികച്ച അടുക്കളയും ഇല്ല.കൂടാതെആംഗന്‍വാടിക്കകം നിറയെ കരിംചെള്ളുമാണ് . രണ്ടുമാസംമുമ്പ് സംസ്ഥാനത്ത് ആദ്യമായികരിമ്പനിസ്ഥിരീകരിച്ചത്ഈപ്രദേശത്താണ്  .കെട്ടിടം പണിത് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടുംഇതുവരെഅറ്റകുറ്റപണികള്‍ നടത്തിയിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.   തൊട്ട ടുത്തുള്ള ഏകാധ്യാപക വിദ്യാലയത്തിലാണ്  കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്നത്. ആംഗന്‍വാടി അപക ടാവസ്ഥയിലായതോടെ കുട്ടികളേയും കൂട്ടി ജോലിക്ക് പോകേണ്ട അവസ്ഥയിലാണ് ആദിവാസി സ്ത്രീക ള്‍. സാമുഹ്യ ക്ഷേമവകുപ്പ്  ഇടപെട്ട് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവ ശ്യം.

Related posts