ജെറ്റ് സന്തോഷ് വധം: രണ്ടു പേര്‍ക്ക് വധശിക്ഷ, അഞ്ചുപേര്‍ക്ക് ജീവപര്യന്തം

VADHASIKSHAതിരുവനന്തപുരം: ജെറ്റ് സന്തോഷ്കുമാര്‍ വധക്കേസില്‍ രണ്ടുപ്രതികള്‍ക്ക് വധശിക്ഷ, അഞ്ചുപേര്‍ക്ക് ജീവപര്യന്തം. ആറ്റുകാല്‍ സ്വദേശികളായ ജാക്കി എന്ന അനില്‍കുമാര്‍, അമ്മയ്‌ക്കൊരു മകന്‍ സോജു എന്ന അജിത്കുമാര്‍ എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. ഇന്ദിര വധശിക്ഷയ്ക്കു  വിധിച്ചത്.

പ്രാവ് ബിനു എന്ന ബിനുകുമാര്‍, സുര എന്ന സുരേഷ്കുമാര്‍, വിളവൂര്‍ക്കല്‍ നിവാസികളായ കൊച്ചുഷാജി എന്ന ഷാജി, ബിജുക്കുട്ടന്‍ എന്ന ബിജു, മുട്ടത്തറ സ്വദേശികളായ കിഷോര്‍ എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 143, 364, 323, 506, 302 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

2009 നവംബര്‍ 22ന് പ്രതികള്‍ കരമന തളിയലിലുള്ള ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കൊണ്ടിരുന്ന ജെറ്റ് സന്തോഷിനെ ബലമായി ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടുപോയി മലയിന്‍കീഴ് ആലന്തറക്കോണം കോളനിയിലെത്തിച്ച് മാരകമായി മുറിവേല്‍പ്പിച്ച് സന്തോഷിന്റെ വലതുകൈയും വലതുകാലും വെട്ടിമാറ്റിയശേഷം ഓട്ടോറിക്ഷയില്‍ ഉപേക്ഷിക്കുകയായിരുന്നു. സന്തോഷം മൃതദേഹം പിന്നീട് വാലിയോട്ടുകോണത്ത് ഓട്ടോറിക്ഷയില്‍ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ് ചന്ദ്രകുമാറാണ് പ്രോസിക്യൂഷനുവേണ്ടി  ഹാജരായത്.

Related posts