തീര സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം: രമേശ് ചെന്നിത്തല

TVM-REMESHഹരിപ്പാട്: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീര സംരക്ഷണത്തിനഴ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം നേരിടുന്ന തീരദേശ മേഖല സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാര്‍ ഹരിപ്പാടിന്റെ തീരമേഖലയില്‍ കടല്‍ ഭിത്തി നിര്‍മാണത്തിനായി 39.31 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിനാല്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശത്തെ ഭൂരിപക്ഷം പ്രദേശങ്ങളും സുരക്ഷിതമാണ്.

അവശേഷിച്ച ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് അനുസിച്ച് നിര്‍ദേശിക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും കടല്‍ഭിത്തി നിര്‍മിക്കണം. ലോകത്തില്‍ ഏറ്റവും അധികം കടല്‍കയറ്റമുണ്ടാകുന്ന മേഖലയെന്ന പരിഗണന ഹരിപ്പാടിന്റെ തീരത്തിനു നല്‍കിയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇത്തരം മുന്‍ഗണനകളൊന്നും പരിഗണിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ഇത് തീരദേശത്തെ സാധാരണക്കാരോടുളള വെല്ലവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, നല്ലാണിക്കല്‍, വട്ടച്ചാല്‍ എന്നിവിടങ്ങളിലാണ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചത്.

Related posts