തൃശൂര്‍ മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം ഉടന്‍ നന്നാക്കുമെന്ന് ആരോഗ്യമന്ത്രി

shylajaതൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കേടായി കിടക്കുന്ന റേഡിയേഷന്‍ യന്ത്രം അടിയന്തി   രമായി പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ അറിയിച്ചു.നിയമസഭയില്‍ അനില്‍ അക്കര എംഎല്‍എയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.

ദിവസേന ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികളെ മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്കാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു വിടുന്നത്. ഈ രോഗികള്‍ ക്ക് യാത്രാസൗകര്യമോ മറ്റ് യാതൊരു സഹായമോ മെഡിക്കല്‍ കോളജ് അധികൃതര്‍ ഒരുക്കി കൊടുക്കുന്നില്ലെന്നും അതു കൊണ്ട് ഈ വിഷ    യത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും നിയമസഭയില്‍ അനില്‍ അക്കര ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട രോഗികളെ റേഡിയേഷന്‍ നടത്തുന്നതിന് മറ്റു ആശുപത്രികളി ലേക്ക്  കൊണ്ടുപോകുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ലിനാക്ക് മെഷീനിന് രണ്ടു കോടിയും ടെലി കോബാള്‍ട്ട് മെഷീനിന് ഒരു കോടി രൂപയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാ യെങ്കിലും ഈ തുക ലഭിക്കുന്നതിന് സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് കൂടുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. അടിയന്തിരമായി സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അനില്‍ അക്കര അറിയിച്ചു.

Related posts