തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പ്രായോഗികമെങ്കില്‍ പരിഗണിക്കും: മന്ത്രി അഡ്വ.കെ.രാജു

rAJUഎം. സുരേഷ്ബാബു

തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പ്രായോഗികമാണെങ്കില്‍ പരിഗണിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ജനങ്ങളെ കടിയ്ക്കുന്നത് തെരുവ് നായ്ക്കളാണോ  വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളാണോ എന്നു തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നോ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് പ്രായോഗികമാണെങ്കില്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അഡ്വ .കെ.രാജു രാഷ്ട്രദീപികയോട് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ തെരുവ് നായയുടെ ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പൊതുപ്രവര്‍ത്തകനായ പി.കെ.രാജു ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി മുന്‍പാകെ ഫയല്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാം കിട്ടിയില്ലെങ്കില്‍ കമ്മീഷനെ സമീപിക്കാമെന്നും  അദ്ദേഹം ഉത്തരവിട്ടിരുന്നു.

Related posts