തേക്കടി ബോട്ട് ദുരന്തം ; തുടരന്വേഷണം പൂര്‍ത്തിയായി

ktm-thekkadiതൊടുപുഴ: 45 പേരുടെ ജീവന്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള തുടരന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പൂര്‍ത്തിയാക്കി.  എസ്പി പി.എ വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ്തുടരന്വേഷണം നടത്തിയത്. കേസ് വാദിക്കുന്നതിനായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിന് ശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ്‌െ്രെകംബ്രാഞ്ച് ആസ്ഥാനത്തു നിന്നും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 2014 ഡിസംബര്‍ 24നാണ് ബോട്ട് ദുരന്ത കേസ്  തൊടുപുഴ നാലാംഅഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്.

കുറ്റപത്രത്തില്‍ അവ്യക്തതകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.  കേസില്‍പ്പെട്ടിരിക്കുന്ന പ്രതികളെല്ലാം വ്യത്യസ്ത കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പ്രതികളുടെ കുറ്റകൃത്യത്തിനനുസരിച്ച് വെവേറെ കുറ്റപത്രം നല്‍കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ് ഫയല്‍ കോടതിയില്‍ എത്തിയപ്പോള്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി കോടതിയെ ബോധിപ്പിക്കാഞ്ഞതിനാലാണ് കേസ് തുടരന്വേഷണത്തിന് വിടാന്‍ കാരണമായതെന്നാണ് െ്രെകംബ്രാഞ്ച് പറയുന്നത്. കുറ്റപത്രം നല്‍കുന്നതിന് മുന്‍പ്‌പ്രോസിക്യൂഷനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തെക്കുറിച്ച്ചര്‍ച്ച നടത്തിയില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

കോടതി പറഞ്ഞരീതിയിലാണ് ഇപ്പോള്‍ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസ്‌സംബന്ധിച്ച് സാങ്കേതിക പദപ്രയോഗങ്ങളുണ്ട്. ഇത് വ്യക്തമായി മനസിലാക്കി കോടതിയില്‍ അതാത് സമയത്ത് അവതരിപ്പിക്കണമെങ്കില്‍  പബ്ലിക്‌പ്രോസിക്യൂട്ടര്‍ തന്നെ വേണമെന്നാണ് െ്രെകംബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സ്‌പെഷ്യല്‍പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച

നടത്തിയതിന് ശേഷമെ കുറ്റപത്രം നല്‍കൂ. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടര്‍ സാമുവല്‍, ലസ്കര്‍ അനീഷ് എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇവരെ രണ്ട് പേരെയും ഒരു കുറ്റപത്രത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ ചീഫ്ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം. മാത്യൂസ്്, ഫോറസ്റ്റ് വാച്ചര്‍പ്രകാശന്‍, ബോട്ട് നിര്‍മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം

വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യുഎന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. 2009 സെപ്റ്റംബര്‍ 30നാണ് തേക്കടി തടാകത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെമണക്കവലയില്‍ കെടിഡിസിയുടെ ജലകന്യക ബോട്ട് മുങ്ങിയത്. ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍മരിച്ചിരുന്നു. മരിച്ചവരെല്ലാം അന്യസംസ്ഥാനത്തുനിന്നുള്ളവരായതിനാല്‍ അന്വേഷണവും കേസ് വിസ്താരവും വേഗത്തിലാക്കാന്‍ ഒരു ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടാകുന്നില്ല.

Related posts