ദില്‍ഷനു ജയത്തോടെ വിരമിക്കാനായില്ല

sp-dilshan ധാംബുള: ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്കു രണ്ടു വിക്കറ്റ് ജയം. ശ്രീലങ്ക-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 226 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലെത്തി.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിനിറങ്ങി. തുടക്കത്തിലേ ലങ്കയ്ക്കു തിരിച്ചടിയേറ്റു. സ്‌കോര്‍ 23 ലെത്തിയപ്പോള്‍ രണ്ടു വിക്കറ്റുകള്‍ വീണു. അവസാന ഏകദിനം കളിക്കുന്ന ദില്‍ഷന്‍ ഒരു വശത്ത് നിന്നു. ലങ്കന്‍ സ്‌കോര്‍ 96ലെത്തിയപ്പോള്‍ ദില്‍ഷനെ (42) ആദ്യം സാംപ ജോര്‍ജ് ബെയ്‌ലിയുടെ കൈകളിലെത്തിച്ചു. പിന്നീട് ലങ്കയുടെ വിക്കറ്റ് പെട്ടെന്ന് വീണു തുടങ്ങി. എന്നാല്‍ ദിനേശ് ചാന്ദിമലിന്റെ (102) ഒറ്റയാള്‍ പോരാട്ടമാണ് ലങ്കയ്ക്കു മാന്യമായ സ്‌കോര്‍ നല്‍കിയത്. മറുപടി ബാറ്റിംഗില്‍ ജോര്‍ജ് ബെയ്‌ലി (70), മാത്യു വേഡ് (42), ട്രാവിസ് ഹെഡ് (36) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിനു ജയമൊരുക്കിയത്.

Related posts