ദേശീയപാതയിലെ വന്‍കുഴികള്‍ വില്ലനാകുന്നു; റെയില്‍വേ സ്റ്റേഷനു മുന്നില്‍ അപകടം പതിവ്

PKD-MANGALAMROADചേര്‍ത്തല : ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുമുന്നില്‍ അപകടം പതിവാകുന്നു. റെയില്‍വേ സ്‌റ്റേഷനു മുന്നിലെ വന്‍ കുഴികളാണ് അപകടങ്ങള്‍ക്കു കാര ണമാകുന്നത്. ദേശീയ പാതിയിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ അടു ത്തെ ത്തുമ്പോഴാണ് കുഴി ശ്രദ്ധ യില്‍പെടുക. കുഴിയില്‍ വീഴാതിരിക്കാനായി ഡ്രൈവര്‍ വാഹനം വെട്ടിക്കുമ്പോഴാണ് കൂടുതലായും അപകടം സംഭവിക്കുന്നത്.

ദിവസവും നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഇന്നലെ രാത്രി ബൈക്കുകള്‍ കൂട്ടിയിടിച്ച് നിയമവിദ്യാര്‍ഥി മരിച്ച സംഭവ ത്തിലും വില്ലനായത് റെയില്‍വേസ്റ്റേഷനുമുന്നിലെ വന്‍ കുഴിയാണ്. എറണാകുളം വൈപ്പിന്‍ അഴീക്കല്‍ പീടി യേക്കല്‍ വീട്ടില്‍ സജിയുടെ മകന്‍ അഭിജിത്ത് (22) ആണ്  മരിച്ചത്. കൂടെ യുണ്ടായിരുന്ന അര്‍ത്തുങ്കല്‍ കാക്കരിയില്‍ ഹെ ന്നത്തിനെ (23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്നവരും അപകടത്തില്‍പ്പെട്ടിരുന്നു.

കണ്ണമാലി സ്വദേശികളായ സിബി, സെബാസ്റ്റ്യന്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവ ര്‍മാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.  കളമശേരിയിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ഥികളാണ് അഭിജിത്തും ഹെന്നത്തും. വാസന്തിയാണ് അഭിജിത്തിന്റെ മാതാവ്.

Related posts