നഗരസഭയായിട്ടും മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍ഡിന്റെ നിലവാരത്തിനു മാറ്റമില്ല

PKD-BUSSTANDമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ബസ്സ്റ്റാന്‍ഡ്് പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. നഗരസഭയായിട്ടും ഗ്രാമപഞ്ചായത്തിന്റെ നിലവാരംപോലുമില്ലാതെയാണ് ബസ്‌സ്റ്റാന്‍ഡ് നിലകൊള്ളുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ദിനംപ്രതി ഇരുന്നൂറിലേറെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളുമാണ് ഇവിടെ കയറിയിറങ്ങുന്നത്. ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡിന് ഇരുപത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. എന്നിട്ടും പുതിയ ബസ്സ്റ്റാന്‍ഡ്, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവ നിര്‍മിക്കുന്നതിന് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കേരളത്തില്‍ പലയിടത്തും ആധുനിക രീതിയിലുള്ള സ്റ്റാന്‍ഡും ബസ് വേകളും നിര്‍മിക്കുമ്പോഴും ഇതൊന്നും മണ്ണാര്‍ക്കാടിനു വേണ്ടെന്നാണ് അധികൃതരുടെ നിലപാട്.നെല്ലിപ്പുഴ കേന്ദ്രമാക്കി സ്വകാര്യ ബസ് സ്റ്റാന്‍ഡ് വേണമെന്ന ആവശ്യത്തിനും ഇതുവരെ നടപടിയില്ല. നിലവിലുള്ള ബസ് സ്്റ്റാന്‍ഡില്‍ വലിപ്പം കുറഞ്ഞ നാലു ബസ് വേകളാണുള്ളത്. എങ്ങനെയെങ്കിലും ബസുകള്‍ കയറ്റിയാല്‍ ഇറങ്ങുമ്പോള്‍ എന്തായാലും ഗതാഗതതടസം ഉറപ്പാണ്.

ഇതുമൂലം ബസ് വേകള്‍ ഉപയോഗിക്കുന്നില്ല. ഇവിടം നാല്‍ക്കാലികളും ബൈക്കുകളും കൈയടക്കിയിരിക്കുകയാണ്.ഇവിടം ഒഴിപ്പിക്കുന്നതിനും നഗരസഭാ അധികൃതര്‍ നടപടിയെടുക്കുന്നില്ല.  ഈ സാഹചര്യത്തില്‍ ബസ്സ്റ്റാന്‍ഡും അനുബന്ധ ഷോപ്പിംഗ് കോംപ്ലക്‌സും പൊളിച്ച് ആധുനികരീതിയില്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts