നേമത്ത് റോഡുകള്‍ കൈയ്യടക്കി തെരുവ് നായ്ക്കള്‍

tvm-pattiനേമം : നേമത്ത് റോഡുകള്‍ കൈയ്യടക്കി തെരുവ് നായ്ക്കള്‍. നഗരസഭയുടെ ഭാഗമായി നേമം മേഖല യിലും പള്ളിച്ചല്‍, കല്ലിയൂര്‍ പഞ്ചായത്തു കളിലുമാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.  നഗരസഭയുടെ നേമം മേഖലയിലെ കരുമം,  പാപ്പനംകോട്, മങ്കാരതോപ്പ്, കരിപ്രവിള, സത്യന്‍നഗര്‍, എസ്റ്റേറ്റ്, പൂഴിക്കുന്ന്, സ്റ്റുഡിയോ റോഡ്, പൊന്നുമംഗലം, നീറമണ്‍കര, കൈമനം, കാരയ്ക്കാമണ്ഡപം തുടങ്ങിയ പ്രദേശങ്ങളിലും കല്ലിയൂര്‍ പഞ്ചായത്തിലെ ശാന്തിവിള, ഊക്കോട്, വള്ളംകോട്, പുന്നമൂട് പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രാവച്ചമ്പലം, മൊട്ടമൂട്, നരുവാമൂട്, നടുക്കാട് തുടങ്ങിയ പ്രദേശങ്ങളിലുമാണ് തെരുവ് നായ ശല്യം പെരുകി വരുന്നത്.

സ്കൂള്‍ തുറന്നതോടുകൂടി തെരുവ് നായ്ക്കള്‍ പലേടത്തും വിദ്യാര്‍ഥികളേയും കാല്‍നട യാത്രക്കാരെയും അക്രമിക്കാന്‍ ശ്രമിക്കുകാണ്. രാത്രിക്കാലങ്ങളില്‍ നായ്ക്കൂട്ടങ്ങള്‍ ഒറ്റയ്ക്ക് വരുന്നവര്‍ക്ക് നേരെ ചാടി വീണ് കടിക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. ഒരുമാസം മുമ്പാണ് പാപ്പനംകോട് സത്യന്‍നഗറില്‍ ഒന്‍പത് വയസുകാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ തെരുവ് നായയുടെ കടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പാപ്പനംകോട് സത്യന്‍നഗര്‍ ചവിണിച്ചിവിള ജെജെഎല്‍ ഹൗസില്‍  ഗൃഹനാഥന്‍ ജേക്കബ്  ഭാര്യ ലീലാമ്മ ജേക്കബ്   ചെറുമകള്‍ നിഹാരിയ അന്ന ജോഷി   എന്നിവരെയാണ്  തെരുവ് നായ കടിച്ചത്.

കണ്ണിനുതാഴെയും കൈകാലുകളിലും ചുണ്ടിലും കടിയേറ്റ് അവശയായിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ നിഹാരിയ അന്ന ജോഷിക്ക് ചികിത്സാ ധനസഹായം നല്‍കി. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തെരുവുകളില്‍ കുന്നുകൂടുന്നതാണ് തെരുവ് നായ്ക്കള്‍ പെരുകാന്‍ കാരണം. ചന്തകളിലെ മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുന്നത് തടയാന്‍ നടപടിയില്ലാത്ത തുകാരണം ഈ സ്ഥലങ്ങളില്‍ നായ്ക്കളുടെ എണ്ണം കൂടു തലാണ്. പ്രഭാത സവാരിക്കി റങ്ങുന്നവരും നായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പലേടത്തും പതിവ് സംഭവമാണ്.

Related posts