പത്തനാപുരം : കരിമ്പനിക്ക് പിന്നാലെ കിഴക്കന്‍ മേഖലയില്‍ ഡെങ്കിപനിയും പടരുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പുംരംഗത്തുണ്ട ്.പത്തനാപുരം,തലവൂര്‍,വിളക്കുടി എന്നീ പഞ്ചായത്തുകളിലാണ് ഡെങ്കിപനി സ്ഥിരീകരിച്ചിരിക്കുന്നത്.
പനി ബാധിതരായ അഞ്ചോളം ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികില്‍സയിലാണ്.പ ത്തനാപുരം പഞ്ചായത്തിലെ നീലിക്കോണം, നെടുംപറമ്പ്, പള്ളിമുക്ക്, പാതിരിക്കല്‍,മാങ്കോട്,തലവൂര്‍ പഞ്ചായത്തിലെ തലവൂര്‍,വിളക്കുടി പഞ്ചായത്തിലെകുന്നിക്കോട് എന്നിവിടങ്ങളിലാണ് പനി പടരുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് പനി ഇത്ര മാരകമായി പടരുന്നത്.
കഴിഞ്ഞ കൊല്ലം 2 പേര്‍ മാത്രമാണ് ഡെങ്കി പനിയ്ക്കായി ചികില്‍സ തേടിയത്.ഇക്കുറി പത്തനാപുരത്ത് മാത്രം 8 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു.വിളക്കുടിയും തലവൂരും ഓരോന്ന് വീതവുമാണ് ഉള്ളത്.പുനലൂര്‍ പത്തനാപുരം മേഖലയിലെ കാലാവസ്ഥ യില്‍ ഡെങ്കിപനി പടരാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.മാലിന്യങ്ങളും കെട്ടികിടക്കുന്ന ജലവും വൃത്തിഹീനമായ അന്തരീക്ഷവുമെല്ലാം പനി പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ആശാവര്‍ക്കര്‍മാരെ പനി പടരുന്ന മേഖലയിലേക്ക് എത്തിച്ച് കൂടുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എന്നാല്‍ തോട്ടം ഉടമകള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പരാതി പറയുന്നു. അടിയന്തിരമായി തോട്ടങ്ങളില്‍ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കാനും വകുപ്പ് തയാറെടുക്കുകയാണ്.ഓടകളുടെ ശുചീകരണത്തിനായി പഞ്ചായത്തിനോടും ആവശ്യപ്പെടുന്നുണ്ട്. ഭക്ഷണശാലകളിലും ബേക്കറികളിലും പരിശോധനയ്ക്കായി പ്രത്യേകസംഘവും ഈയാഴ്ച മേഖലയില്‍ എത്തും.നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണാതീതമാകും.
ഡെങ്കി പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം പത്തിലേറെ പേരാണ് ജില്ലയില്‍ മരിച്ചത്.കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങളും കരുതലും ഉണ്ടാകാതിരുന്നാല്‍ പനി പടരാനും സാധ്യതയേറെയാണ്.കഴിഞ്ഞ ആഴ്ചയാണ് പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവില്‍ കരിമ്പനിയും റിപ്പോര്‍ട്ട് ചെയ്തത്.ഇതിനുപുറമെ ചിക്കന്‍പോക്‌സ് അടക്കമുള്ള രോഗങ്ങളും പടരുന്നുണ്ട്.