പറമ്പുശേരി പെണ്‍വാണിഭം: കമ്മീഷന്‍വ്യവസ്ഥയില്‍ ഇടപാടുകാരെ എത്തിച്ചു; മുഖ്യകണ്ണി ജോസിനെ തേടി പോലീസ്

ktm-peedanamനെടുമ്പാശ്ശേരി: പറമ്പുശേരിയില്‍ നിന്നും പെണ്‍വാണിഭ സംഘം പിടിയിലായ കേസില്‍ പ്രധാന കണ്ണിയെ പോലീസ് തെരയുന്നു. ആലുവ സ്വദേശി ജോസ് എന്നയാളാണ് സംഘത്തിന്റെ പ്രധാന കണ്ണിയെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മഞ്ഞപ്ര സ്വദേശി ജസിന്‍, ഇയാളുടെ ഭാര്യ സിബി, സിബിയുടെ കൂട്ടുകാരി കാക്കനാട് സ്വദേശി അനിത എന്നിവരും രണ്ട് ഇടപാടുകാരുമാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജോസിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളാണ് പിടിയിലായ സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് പോലീസിന് ലഭിച്ച വിവരം.

ജസിനും ഭാര്യ സിബിയും മഞ്ഞപ്രയിലെ ഒരു അരിപ്പൊടി നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് ജോസുമായി പരിചയപ്പെട്ടത്. ജോസിനോട് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ഇവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇയാളാണ് പെണ്‍വാണിഭത്തിന് ഇവരെ പ്രേരിപ്പിച്ചത്. നല്ല തുക വാഗ്ദാനം ചെയ്തതോടെ ജസിനും ഭാര്യയും ഇയാളുടെ കെണിയില്‍ അകപ്പെടുകയായിരുന്നു. പിന്നീട് അരിപൊടി യൂണിറ്റിലെ ജോലി നിര്‍ത്തി ഇരുവരും പറമ്പുശേരിയിലെ വീട് വാടകയ്‌ക്കെടുത്ത് താമസം അങ്ങോട്ട് മാറ്റി. തുടര്‍ന്ന് ഈ വീട് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടന്നിരുന്നത്.

കമ്മീഷന്‍ അടിസ്ഥാനത്തില്‍ ജോസാണ് ഇവര്‍ക്ക് വേണ്ടി ഇടപാടുകാരെ കണെ്ടത്തി എത്തിച്ചിരുന്നത്. പിന്നീട് സിബിയുടെ കൂട്ടുകാരി കാക്കനാട് സ്വദേശി അനിതയേയും സംഘത്തിലെ കണ്ണിയാക്കുകയായിരുന്നു.  പത്തു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി തനിച്ചു കഴിയുകയായിരുന്നു അനിത. അനിതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാവുന്ന സിബിക്ക് അനിതയെ എളുപ്പത്തില്‍ വലയില്‍ വീഴ്ത്താന്‍ കഴിഞ്ഞു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണാണ് സിബി ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്നാണ് ഇടപാടുകാര്‍ക്ക് അശ്ലീല ഫോട്ടോകള്‍ അയച്ചുകൊടുത്തിരുന്നതും.

സിനിമ തീയറ്ററുകള്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിനിലെ ടോയ്‌ലറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക എന്നെഴുതി മൊബൈല്‍ നമ്പറുകള്‍ എഴുതിയിട്ടാണ് ജോസ് മുഖ്യമായും ഇരകളെ കണെ്ടത്തിയിരുന്നത്. ഈ നമ്പറില്‍ ബന്ധപ്പെടുന്നവരുടെ ഫോണിലേക്ക് വാട്ട്‌സ്ആപ്പ് വഴി ഫോട്ടോ അയച്ചുകൊടുത്ത ശേഷം ഇടപാട് ഉറപ്പിക്കുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെ പെണ്‍വാണിഭ റാക്കറ്റിലെ കണ്ണിയാണ് ജോസ് എന്നാണ് പോലീസിന്‍റെ നിഗമനം. ഇയാളെ പിടികൂടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ. കൂടുതല്‍ സ്ത്രീകള്‍ സംഘത്തിന്റെ വലയില്‍ വീണിട്ടുണെ്ടന്നാണ് പോലീസ് സംശയിക്കുന്നത്. അങ്കമാലി സിഐ എസ്. മുഹമ്മദ് റിയാസാണ് കേസ് അന്വേഷിക്കുന്നത്.

Related posts