പാപ്പനംകോട് ഉപതെരഞ്ഞെടുപ്പ് 28ന്; അങ്കത്തട്ട് ഒരുങ്ങി

tvm-electionനേമം: നഗരസഭ പാപ്പനംകോട് വാര്‍ഡ് ഉപതെര ഞ്ഞെടുപ്പിന് അങ്കത്തട്ട് ഒരുങ്ങി.  ഈ മാസം 28 നാണ് വോട്ടെടുപ്പ്.  നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട പിന്‍വലിക്കേണ്ട അവസാന തീയതി 14 നാണ്.  29 ന് വോട്ടെണ്ണല്‍. പാപ്പനംകോട് കൗണ്‍സിലറായിരുന്ന കെ.ചന്ദ്രന്റെ  നിര്യാണത്തെ തുടര്‍ന്നാണ്  ഉപതെര ഞ്ഞെടുപ്പ് വേണ്ടി വന്നത്.  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യുവനേതാവായ അരുണ്‍വിഷ്ണുവിനേയും സിപിഎം തൊഴിലാളി സംഘടന നേതാവായ മോഹനനെയും ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ കെ.ചന്ദ്രന്റെ സഹോദരിയുടെ മകള്‍   ആശാനാഥി നേയുമാണ്്  മുന്നണികള്‍ സ്ഥാനാര്‍ഥി കളായി പ്രഖ്യാപിച്ചിട്ടുള്ളത്.  മൂന്നു സ്ഥാനാര്‍ഥികളും വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തിനാണ് ഒന്നാം ഘട്ടത്തില്‍ മുന്‍തൂക്കം കൊടുത്തത്.

യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി   സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഇതിനോ ടകം നടന്നു.   മൂന്നു മുന്നണികളും ചുവരെഴുത്തിലും പോസ്റ്റര്‍ പ്രചാരണത്തിലും   ഒപ്പത്തിനൊപ്പ മാണ്. നേമം മേഖലയിലെ അഞ്ച് വാര്‍ഡുകളിലൊന്നാണ് പാപ്പനംകോട്. നേമം നിയോജക മണ്ഡല ത്തിലുള്‍പ്പെടുന്ന ഈ വാര്‍ഡില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎമ്മി നെക്കാള്‍ 900 വോട്ടിന്    മുന്നിലായിരുന്നു.  കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ കെ.ചന്ദ്രന്‍ 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ അട്ടിമറി വിജയം നേടിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നേമം പഞ്ചായത്ത് നഗരസഭയോട് കൂട്ടി ചേര്‍ത്തിട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം കുത്തകയാക്കി വച്ചിരുന്ന പാപ്പനംകോട് വാര്‍ഡാണ്   ബിജെപി വാശിയേറിയ മത്സരത്തില്‍ പിടിച്ചെടുത്തത്. ഈ വാര്‍ഡില്‍ പ്രഫ. എം.പി.ലളിതാഭായി, മുന്‍ മേയര്‍ സി.ജയന്‍ബാബു, രതീദേവി എന്നിവരായിരുന്നു സിപിഎമ്മിന്റെ കൗണ്‍സിലര്‍മാരായിരുന്നത്.  ചന്ദ്രനുണ്ടായിരുന്ന ജനസമ്മതി പ്രയോജനപ്പെടുത്താനാണ് ബന്ധുകൂടിയായ  ബിരുദധാരിയായ ആശാനാഥിനെ തന്നെ ബിജെപി പരിഗണിച്ചത്. ബിടെക് വിദ്യാര്‍ഥിയും യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള അരുണ്‍ വിഷ്ണുവിനെയാണ് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

കഴിഞ്ഞ തവണ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാനാണ് തൊഴിലാളി നേതാവും സിപിഎം പ്രാദേശിക നേതാവുമായ മോഹനനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ അഡ്വ.ആര്‍.ഉണ്ണികൃഷ്ണനും കോണ്‍ഗ്രസിന്റെ രവീന്ദ്രനുമാണ്  കെ.ചന്ദ്രനോട്  മത്സരിച്ച്   പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ കോണ്‍ ഗ്രസ്   മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു. മൂന്ന് സ്ഥാനാര്‍ ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇതിനുശേഷമുള്ള രണ്ടാഴ്ചക്കാലം ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാകും വാര്‍ഡിലുണ്ടാകുക.

Related posts