പുലിക്കളിക്കു ഗാംഭീര്യമേറും; കോര്‍പറേഷന്‍ ധനസഹായം ഒന്നരലക്ഷമായി ഉയര്‍ത്തി

TCR-PULIതൃശൂര്‍: പുലിക്കളി സംഘങ്ങള്‍ക്കു നല്‍കുന്ന ധനസഹായം ഒന്നേകാല്‍ ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി മേയര്‍ അജിത ജയരാജന്‍ കോര്‍പ റേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കുമ്മാട്ടി സംഘങ്ങള്‍ക്ക് 15,000 രൂപ വീതം നല്‍കും. പുലിക്കളി സംഘങ്ങള്‍ക്കു നല്‍കുന്ന  ധനസഹായത്തിന്റെ ആദ്യഘട്ടമായി 75,000 രൂപ പുലിക്കളിക്കുമുമ്പ് വിതരണം ചെയ്യാന്‍ ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുലിക്കളി സംഘങ്ങളുടെയും വിവിധ വകുപ്പുമേധാവികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ശേഷിക്കുന്ന തുക പുലിക്കളിക്കുശേഷം നല്‍കും. കഴിഞ്ഞതവണ നല്‍കാനുള്ള കുടിശിക അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നു ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍ അറിയിച്ചു. പുലിക്കളി ടീമുകള്‍ പാലിക്കേണ്ട നിബന്ധന അച്ചടിച്ച് ഓരോ സംഘങ്ങള്‍ക്കും വിതരണം ചെയ്യണം, റോഡരികിലെ വാഹനപാര്‍ക്കിംഗ് ഒഴിവാക്കാന്‍ ഒരുദിവസം മുമ്പേ നടപടി സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സംഘങ്ങളുടെ പ്രതിനിധികള്‍ മുന്നോട്ടുവച്ചു. പുലികളുടെ വേഷമിളക്കുന്നതിന് ആവശ്യമായ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കണമെന്നും റോഡ് ക്ലിയറന്‍സ് ഉള്‍്‌പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍വര്‍ഷങ്ങ

സമയക്രമം പാലിക്കണമെന്നും പുലിക്കളി സമിതിയിലുള്ളവര്‍ക്കു മാത്രമേ വോളന്റിയര്‍ ബാഡ്ജ് കൊടുക്കാവൂ എന്നും ഈസ്റ്റ് സിഐ സേതു പറഞ്ഞു. മേല്‍നോട്ടത്തിനായി മേയര്‍ അജിത ജയരാജന്‍ ചെയര്‍പേഴ്‌സണായും അനൂപ് ഡേവീസ് കാട ജനറല്‍ കണ്‍വീനറുമായുമുള്ള കമ്മിറ്റി രൂപീകരിച്ചു. പുലിക്കളിയുടെ നിബന്ധന, സമയക്രമീകരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായുള്ള വിശദയോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് കൗണ്‍സില്‍ ഹാളില്‍ ചേരും.

പുലിക്കളിയോടനുബന്ധിച്ച് ലഹരി ഉപയോഗം തടയാന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നാലു റേഞ്ച് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പട്രോളിംഗ് നടത്തും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ് സേനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Related posts