ഫ്‌ളാറ്റിലെ കൊല: മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി; എം.ആര്‍. രാമദാസിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നി ന്നും പുറത്താക്കി

Flatതൃശൂര്‍: അയ്യന്തോളിലെ ഫഌറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദാണു പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങിയത്. കൊല നടന്നു മൂന്നാഴ്ചക്കു ശേഷമാണിപ്പോള്‍ റഷീദിന്റെ കീഴടങ്ങല്‍.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനും കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍. രാമദാസിനെ കഴിഞ്ഞ ദിവസം തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമദാസില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റഷീദ് കീഴടങ്ങിയത്. ഈമാസം മൂന്നിനായിരുന്നു ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ അയ്യന്തോളില്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍ കൊല്ലപ്പെട്ടത്.

റഷീദിന്റെ കാമുകിയായ ശാശ്വതിയെച്ചൊല്ലിയുണ്ടായ തര്‍ക്കം സതീശന്റെ മരണത്തി ല്‍ കലാശിക്കുകയായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ശാശ്വതി റഷീദ് അറിയാതെ സുഹൃത്ത് സതീശനുമായും ബന്ധം പുലര്‍ത്തിയിരുന്നത്രേ. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയെത്തിയശേഷം മദ്യപിച്ചുകൊണ്ടിരിക്കെ സതീശന്‍ ഇക്കാര്യം റഷീദിനോടു പറഞ്ഞതാണു തര്‍ക്കത്തിലെത്തിയതെന്നാണു ശാശ്വതിയുടെ മൊഴി.

തുടര്‍ന്നു സതീശനെ അയ്യന്തോളിലെ ഫഌറ്റില്‍ മൂന്നു ദിവസം കെട്ടിയിടുകയും അലക്കുകല്ലുപയോഗിച്ചു മുതുകില്‍ മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദനത്തെ തുടര്‍ന്നു മുതുകിലെ ഞരമ്പുകള്‍ തകര്‍ന്ന്, ചോരവാര്‍ന്നായിരുന്നു സതീശന്‍ മരിച്ചത്. കേസില്‍ നേരത്തെ അറസ്റ്റിലായ കൃഷ്ണ പ്രസാദുമായും അവിഹിതബന്ധം പുലര്‍ത്തിയിരുന്നുവെന്നു ശാശ്വതി പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.

കൃഷ്ണ പ്രസാദ്, ശ്വാശ്വതി എന്നിവരുള്‍പ്പടെ അഞ്ചുപേര്‍ നേരത്തേ പിടിയിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം റഷീദിനെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി പാലക്കാട് കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.

രാഷ്ട്രീയ നേതാവു കൂടിയായ റഷീദിന്റെ അറസ്റ്റു നീണ്ടുപോയതില്‍ പോലീസിന് ഏറെ പഴി കേള്‍ക്കേണ്ടിവന്നിരുന്നു. യുവജന സംഘടനകള്‍ പോലീസിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ സാഹചര്യവുമുണ്ടായി. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍സെല്ലിന്‍െറ സഹായത്തോടെ മതിയായ തെളിവുകള്‍ ശേഖരിച്ചായിരുന്നു പോലീസ് പ്രതികളെ കുടുക്കിയത്. നിരവധി കേസുകളില്‍ പ്രതിയായ റഷീദിനെതിരേ കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ പരിഗണനയിലാണ്.

അതേസമയം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ എം.ആര്‍. രാമദാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. കോടതിയില്‍ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു രാമദാസിനെ മെഡിക്കല്‍ കോളേജില്‍ പ്രിസണേഴ്‌സ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.     പോലീസിനെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കല്‍, പ്രതികളെ സംരക്ഷിക്കല്‍, തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യം അറിഞ്ഞിട്ടും മൂടിവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണു രാമദാസിനെതിരെ കേസെടുത്തിരിക്കുന്നത്.

എം.ആര്‍. രാമദാസിനെ പുറത്താക്കി

തൃശൂര്‍: അയ്യന്തോള്‍ ഫ്‌ളാറ്റില്‍ യുവാവ് കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു വെസ്റ്റ് പോലീസ് അറസ്റ്റുചെയ്ത എം.ആര്‍. രാമദാസിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നി ന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി അറിയിച്ചു. അച്ചടക്കലംഘനം നടത്തിയതിനു കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒരു കൊല്ലം മുമ്പ് രാമദാസിനെ കെപിസിസി പ്രസിഡന്റ് നീക്കം ചെയ്തിരുന്നു.

Related posts