ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ മണ്ണ് നാട്ടുകാര്‍ക്കു ഭീഷണിയാകുന്നു

TCR-MANNUവടക്കാഞ്ചേരി: തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ വടക്കാഞ്ചേരി  പോലീസ് സ്‌റ്റേഷനു മുന്‍വശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പോലീസ് സ്‌റ്റേഷനു മുന്നില്‍ പുതുതായി നിര്‍മിച്ച ഓഫീസ് സമുച്ചയത്തിലെ മലിനജലം ഒഴുക്കി വിടുന്നതിനായി പുതുതായി നിര്‍മിച്ച കാനയ്ക്കുവേണ്ടിയെടുത്ത മണ്ണും കല്ലുമാണ് അലക്ഷ്യമായി പാതയോരത്ത് കൂട്ടിയിട്ടിരക്കുന്നത്.

കനത്തമഴയില്‍ പ്രദേശമാകെ ചെളിനിറഞ്ഞ നിലയിലുമാണ്. ദിനംപ്രതി നൂറുകണക്കിന് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധിയായ യാത്രക്കാര്‍ക്ക് ആശ്രയമായ ബസ് സ്റ്റോപ്പിനു സമീപത്താണ് അപകടഭീഷണി ഉയര്‍ത്തി മണ്ണും കല്ലും കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ബസില്‍നിന്നും ഇറങ്ങിയ ഒരു സ്ത്രീ ചെളിയില്‍ കാല്‍വഴുതി വീണത് പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന മണ്ണും കല്ലും നീക്കം ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts