ബിജെപി വെട്ടില്‍! അദാനിയുള്ളതുകൊണ്ട് കള്ളപ്പണക്കാരുടെ പട്ടിക മോദി മുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി; ഉരിയാടാതെ ബച്ചനും ഐശ്വര്യയും

Modiന്യൂഡല്‍ഹി: പാനമ കള്ളപ്പണക്കേസില്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി ഉള്ളതിനാല്‍ കേസന്വേഷണം മോദിസര്‍ക്കാര്‍ ശരിയായ രീതിയില്‍ നടത്തില്ലെന്നും ഇതിനായി സുപ്രീം കോടതിയുടെ നിരീഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ന്യൂഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. വിദേശത്തെത്തിയിട്ടുള്ള കള്ളപ്പണം മുഴവന്‍ നാട്ടിലെത്തിക്കുമെന്നു വീമ്പു പറഞ്ഞ് അധികാരത്തിലെത്തിയ മോദി അമ്പേ പരാജയപ്പെട്ടിരി ക്കുന്നു.

ഇപ്പോള്‍ വന്നിരിക്കുന്ന പട്ടികയില്‍ മോദിയുടെ സഹായിയും അടുത്ത സുഹൃത്തുമായ ഗൗതം അദാനിയുടെ സഹോദരന്‍ ഉള്ളതിനാല്‍ കേസന്വേഷണം ശരിയായ രീതിയില്‍ നടക്കില്ല. കള്ളപ്പണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പല വെളിപ്പെടുത്തലുകളും നടന്നിട്ടുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് കോമണ്‍വെല്‍ത്ത്, ടുജി ഇടപാടുകള്‍ അന്വേഷിച്ചതുപോലെ സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം- ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു.

അതേസമയം, ബോളിവുഡ് താരം അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും നികുതി വെട്ടിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വിദേശത്ത് വെളുപ്പിച്ചെടുത്തതിന്റെ രേഖകള്‍ പുറത്തു വന്ന സംഭവത്തില്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല.  വിദേശത്ത് വിവിധ ഫൗണ്ടേഷനുകളും ട്രസ്റ്റുകളും കമ്പനികളും ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.    വാര്‍ത്തയില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി ഐശ്വര്യ റായിയുടെ മാനേജര്‍ മാത്രമാണ് പ്രതികരണവുമായി രംഗത്തു വന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെസജീവമാ യ അമിതാഭ് ബച്ചന്‍ ഇക്കാര്യത്തില്‍ ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല. ഓരോ അര മണിക്കൂറിലും ട്വിറ്ററില്‍ വിവിധ വിഷയങ്ങളിലുള്ള തന്റെ അഭിപ്രായം കുറിച്ചിടുന്ന ബച്ചനാണ് ഇപ്പോള്‍ നിശബ്ദത പാലിക്കുന്നത്.

പാനമയിലെ നിയമ-നിക്ഷേപ  ഉപദേശക സ്ഥാപനമായ മൊസാക് ഫൊണ്‍സേകയുടെ ചോര്‍ന്ന രേഖകളിലൂടെയാണു വെട്ടിപ്പ് പുറത്തായത്. കമ്പനിയുടെ 115 ലക്ഷം രേഖകളാണ് പുറത്തെത്തിയിരിക്കുന്നത്.  1977 മുതല്‍  2015 ഡിസംബര്‍ വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളുമുണ്ട്.

പാനമ പേപ്പര്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍  വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. പാനമ പേപ്പര്‍ വെളിപ്പെടുത്തലുകളില്‍ സമയബന്ധിതമായ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേസ് അട്ടിമറക്കപ്പെടുമെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മോദി സര്‍ക്കാരിനു വളരെ വേണ്ടപ്പെട്ടവരാണ് അദാനി ഗ്രൂപ്പ് എന്നതിനാലാണിത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നാലാം തവണയും നേടിയ അമിതാഭ് ബച്ചനു വിദേശത്തു പണനിക്ഷേപം ഉണ്ടെന്ന വിവരം പുറത്തു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പാനമ തട്ടിപ്പുകേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Related posts