ബോള്‍ട്ടിന്റെ വിജയരഹസ്യം വെളിപ്പെടുത്തി അമ്മ

sp-bolt കിംഗ്സ്റ്റണ്‍: ഉസൈന്‍ ബോള്‍ട്ടിന്റെ വിജയരഹസ്യം സ്വന്തം അമ്മ പുറത്തുവിട്ടു. ചിരിയാണ് ബോള്‍ട്ടിന്റെ വിജയരഹസ്യമെന്നാണ് മാതാവിന്റെ അഭിപ്രായം. പിന്‍തുടയിലെ ഞരമ്പിനു പറ്റിയ പരിക്കു ഭേദമായി ബോള്‍ട്ട് തന്റെ അവസാന ഒളിമ്പിക്‌സിന് ഇറങ്ങുകയാണ്. ചിരിപ്പിക്കുന്ന കാര്യങ്ങളാണ് ബോള്‍ട്ടെന്ന ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനെ ഏറ്റവും മികച്ച ഓട്ടക്കാരനാക്കുന്നതത്രേ. പ്രായം മുപ്പതിനടുത്തെത്തിയ ബോള്‍ട്ട് 100, 200, 4-100 മീറ്ററുകളില്‍ ഹാട്രിക് ഒളിമ്പിക് സ്വര്‍ണം തേടിയാണ് റിയോയില്‍ ഇറങ്ങുന്നത്.

ഒരിക്കലും വികാരവിവശനാകരുതെന്നാണ് ബോള്‍ട്ടിന്റെ മാതാപിതാക്കളായ ജെന്നിഫര്‍ -വെല്ലെസ്ലി ബോള്‍ട്ട് ദമ്പതികള്‍ മകനെ പഠിപ്പിക്കുന്നത്. 2002 കിംഗ്‌സ്റ്റണില്‍ നടന്ന ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഇക്കാര്യം അവര്‍ മകന് ഇക്കാര്യംതന്നെ പറഞ്ഞുകൊടുക്കുന്നു. അന്ന് 15 കാരനായ ബോള്‍ട്ട് 200 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ബോള്‍ട്ട് റിയോയിലെത്തി.

Related posts