ഭീമന്‍ കപ്പ; 15 കിലോ തൂക്കമുള്ള കപ്പക്കിഴങ്ങ് കാടികുത്തിയേല്‍ എ.കെ. കൃഷ്ണന്‍കുട്ടി യ്ക്കാണ് കൃഷിയിടത്തില്‍ നിന്നും ലഭിച്ചത്.

KAPPAകടുത്തുരുത്തി: ഒരു കപ്പ കിഴങ്ങിന്റെ തൂക്കം പതിനഞ്ച് കിലോയിലേറേ. ഈ കിഴങ്ങുണ്ടായ ചുവടില്‍ നിന്നും ലഭിച്ച മൂന്ന് കിഴങ്ങുകളുടെ ആകെ തൂക്കം 26 കുലോ. മുക്കാല്‍ മീറ്ററോളം നീളവും ഒരടിയോളം തൂക്കവും വരുന്ന ഭീമന്‍ കപ്പ മാര്‍ക്കറ്റിലെ ത്തിച്ചപ്പോള്‍ വാങ്ങാനാളില്ല. ഒടുവില്‍ കര്‍ഷകന്‍ തന്നെ കപ്പ വീട്ടിലെ ആവശ്യത്തിന് എടുത്തു. കപ്പയുമായി പോയ വീട്ടിലേക്ക് പോകൂന്നതിന് ഓട്ടം വിളിച്ച ഓട്ടോറിക്ഷക്കാരന് കപ്പയുടെ പകുതി സൗജന്യമായി നല്‍കി. വെള്ളാശ്ശേരി കൊടികുത്തിയേല്‍ എ.കെ. കൃഷ്ണന്‍കുട്ടിക്കാണ് കൃഷിയിടത്തില്‍ നിന്നും ഭീമന്‍ കപ്പ ലഭിച്ചത്.

കടുത്തുരുത്തി ചുള്ളിതോടിന് സമീപത്ത് പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലാണ് കൃഷ്ണന്‍ക്കുട്ടി കപ്പ കൃഷി ചെയ്തത്. 40 ചുവടാണ് നട്ടത്. ശരാശരി ഒരു ചുവട്ടില്‍ നിന്നും 13 കിലോയോളം വിളവ് ലഭിച്ചെന്നും കൃഷ്ണന്‍ക്കുട്ടി പറഞ്ഞു.രണ്ട് ദിവസം മുമ്പാണ് കപ്പ പറിച്ചത്. രണ്ട് ദിവസവും കടുത്തുരുത്തി മാര്‍ക്കറ്റില്‍ ഭീമന്‍ കപ്പ വില്‍പനയ്ക്ക് വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയാറായില്ല. വിറ്റു പോകില്ലെന്ന് ഉറപ്പായതോടെയാണ്  ഭീമന്‍ കപ്പയെ വീട്ടിലേക്കു തന്നെ കൊണ്ടുപോകാന്‍ കൃഷ്ണന്‍കുട്ടി തീരുമാനിച്ചത്.

Related posts