മകന്‍ വില്ലനായി…! പിതാവിനെ കൊന്നത് മദ്യ ലഹരിയില്‍; കൊലപാതകം നടന്നത് തിരുവോണ നാളില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

CEIMRനെടുമങ്ങാട്:പിതാവ് തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മന്നൂര്‍ക്കോണം മുള്ളുവേങ്ങാമൂട് കുന്നത്തുമല ചരുവിളാകത്ത് വീട്ടില്‍ അരുണി (22)നെയാണ്  അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് അശോകന്‍ (48) തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് വീട്ടിനുള്ളില്‍ കാണപ്പെട്ടത്.

വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയ പോലീസ് മകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്:  മദ്യ ലഹരിയിലായിരുന്ന ഇരുവരും തിരുവോണ നാളില്‍ രാത്രി വീട്ടില്‍ തമ്മില്‍ വഴക്ക് കൂടുകയും തുടര്‍ന്ന് അശോകനെ പിടിച്ചു തള്ളുകളും ചെയ്തു. ചുവരില്‍ തലയിടിച്ചു താഴെ വീണ അശോകനെ നിവര്‍ത്ത് ഇരുത്തി നെഞ്ചത്തും വശത്തുമായി ചവുട്ടുകയും ചെയ്ത ശേഷം പിടിച്ച് എഴുന്നേല്‍പ്പിച്ച് വീണ്ടും തല ചുവരില്‍ ശക്തിയായി ഇടിപ്പിച്ച് കഴുത്ത് ഞെരിച്ച് താഴേക്ക് ഇടുകയും  ഇടിയുടെ ആഘാതത്തില്‍ തല പൊട്ടുകയും ചെയ്തു.

നിലത്തു വീണ അശോകനെ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കൊണ്ട് ചുറ്റി വലിച്ച് സമീപത്തു കിടന്ന പായയില്‍ കിടത്തി. ഇടിയുടെ ആഘാതത്തില്‍ തല പൊട്ടി രക്തം വാര്‍ന്ന് തറയില്‍ വീണ് കിടന്നത് മറയ്ക്കാനായി അതുനുമേല്‍ തുണി കത്തിച്ചിട്ട് കരിക്കുകയും ചെയ്ത ശേഷം അരുണ്‍ അടുത്ത മുറിയില്‍ ഉറങ്ങാന്‍ കിടന്നത. ഉറക്കത്തിലായിരുന്നു അരുണിനെ രാവിലെ പോലീസ് എത്തിയായിരുന്നു ഉണര്‍ത്തിയതും കസ്റ്റഡിയില്‍ എടുത്തതും. കസ്റ്റഡിയിലായിരുന്ന അരുണിനെ ഇന്നലെ സംഭവ സ്ഥലത്തേയ്ക്ക് കൊണ്ടു പോയി തെളിവെടുപ്പു നടത്തി.

മദ്യപാന സ്വഭാവക്കാരായ അച്ഛനും മകനും വീട്ടില്‍ വഴക്കുണ്ടാക്കുക പതിവാണെത്ര. അതുകാരണം അരുണിന്റെ മാതാവ് രമാദേവി രാത്രി അടുത്ത വീട്ടിലേയ്ക്കാണ് ഉറങ്ങാന്‍ പോകാറുണ്ടായിരുന്നത്.  തിരുവോണ നാളിലും സന്ധ്യ കഴിഞ്ഞതോടെ പതിവുപോലെ ഇവര്‍ അടുത്ത വീട്ടിലേയ്ക്ക് ഉറങ്ങാനായി പോയിരുന്നു. രാവിലെ ഉറക്കം എണീറ്റ് വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് ഭര്‍ത്താവ് രക്തം വാര്‍ന്ന് മരിച്ച് കിടക്കുന്നതായി കാണപ്പെട്ടത്.  ഉടന്‍ തന്നെ അവര്‍ സമീപവാസിയെ വിവരം അറിയിക്കുകയായിരുന്നു.

സമീപവാസിയില്‍ നിന്നും വിവരം ലഭിച്ചാണ് വലിയമല പോലീസ് എത്തിയത്. അശോകന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത് ബംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കുന്ന മകള്‍ അശ്വതി എത്തിയതിനെ തുടര്‍ന്ന് ഇന്നലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി ശാന്തികവാടത്തില്‍ സംസ്കരിച്ചു.അറസ്റ്റിലായ അരുണിനെ കോടയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts