മണ്ണാര്‍ക്കാട് താലൂക്കിലെ ഇഷ്ടികചൂളകള്‍ അരങ്ങൊഴിയുന്നു

PKD-ISHTIKAമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ ഇഷ്ടികചൂളകള്‍ അരങ്ങൊഴിയുന്നു. തെങ്കര പഞ്ചായത്തിലെ ചേറുംകുളം, മേലാമുറി, കോല്‍പ്പാടം എന്നിവിടങ്ങളിലാണ് ഇഷ്ടികചൂളകള്‍ ഇല്ലാതാകുന്നത്. ജലസമൃദ്ധിയുള്ള മേഖലകളിലായിരുന്നു ഏതാനുംമാസം മുമ്പുവരെ ഇഷ്ടികചൂളകള്‍ പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ സ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ടും തൊഴിലാളിക്ഷാമവുംമൂലം ഇഷ്ടികനിര്‍മാണം നിര്‍ത്തിയിരിക്കുകയാണ്. ഏറെ കൃഷിസ്ഥലമുള്ളവരും നെല്‍കൃഷിക്ക് ഉപയോഗപ്രദവുമല്ലാത്ത ഭൂമിയാ—ണ് സാധാരണ ഇഷ്ടികനിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.

മുന്‍കാലങ്ങളില്‍ മണ്ണാര്‍ക്കാട്, കല്ലടിക്കോട്, തച്ചമ്പാറ, കാരാകുര്‍ശി, പെരിന്തല്‍മണ്ണ മേഖലയില്‍ കുറഞ്ഞ വിലയ്ക്ക് ഇഷ്ടിക ലഭിക്കുമായിരുന്നു.നിലവില്‍ ആനക്കട്ടി, മേട്ടുപ്പാളയം, കാരമട, തുടിയല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ഇഷ്ടിക എത്തുന്നത്. ആനക്കട്ടി ചെക്ക്‌പോസ്റ്റ് കടന്നുവരുന്നതിനാല്‍ വിലയും വര്‍ധിച്ചിരിക്കുകയാണ്.

ഇതിനു പുറമേ ഇഷ്ടിക നിര്‍മാണം നടത്തുന്നവര്‍ കോണ്‍ക്രീറ്റ് കട്ട നിര്‍മാണത്തിലേക്കും കടന്നിരിക്കുകയാണ്. മേഖലയില്‍ ഇഷ്ടികനിര്‍മാണ ജോലികള്‍ ചെയ്തിരുന്ന പലരും തൊഴിലില്ലാതെ വലയുകയാണ്.മേലാമുറി, ചേറുംകുളം എന്നിവിടങ്ങളില്‍ ഇഷ്ടികചൂളകളുടെ അവശേഷിപ്പുകള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

Related posts