മലബാര്‍ സിമന്റ് ഫാക്ടറിയില്‍ ഉത്പാദനം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്

alp-malabarപൂച്ചാക്കല്‍: പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല പളളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിയിലെ ഉത്പാദനം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര ഗുണനിലവാര ഏജന്‍സിയായ.ഇന്ത്യന്‍ ബ്യുറോ ഓഫ് സ്റ്റാന്‍ഡോര്‍ഡ്( ബിഐഎസ്) നിര്‍ദേശപ്രകാരം രണ്ടാഴ്ചക്കാലമായി മലബാര്‍ സിമന്റ് ഫാക്ടറിയിലെ ഉല്പാദനം നിര്‍ത്തി െവച്ചിരിക്കു കയായിരുന്നു. ഇതിനെതിരേ മലബാര്‍ സിമന്റ് മാനേജിംഗ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഉല്പാദനം പുനരാംരംഭിക്കാക്കാന്‍ ഉത്തരവായത്. തുടര്‍ന്നുളള ഫാക്ടറിയുടെ പ്രവര്‍ത്തനം അഡ്വക്കേറ്റ് കമ്മീഷന്‍ നിരീക്ഷിക്കും.

സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സിമന്റുമായി ചേര്‍ന്ന് വില്പന നടത്തിയെന്നും, വ്യവസ്ഥ അനുസരിച്ചുളള ഗുണനിലവാരം ഇല്ലായെന്ന കാരണമുയര്‍ത്തിയാണ് ഉല്പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചത്. ഏറെ ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്ന മലബാര്‍ സിമന്റ് ഫാക്ടറിയുടെ ഉല്പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന ആക്ഷേപം നിലനിന്നിരുന്നു. രണ്ടാഴ്ചക്കുമുമ്പാണ് കേന്ദ്ര ഗുണനിലവാര ഏജന്‍സിയായ ബിഐഎസ് സംഘം പളളിപ്പുറത്ത് എത്തിയത്.

ദിനംപ്രതി 600 ടണ്‍ സിമന്റ് ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. സിമന്റ് വിപണിയില്‍ മറ്റ് സിമന്റുകളെക്കാളുംഏറെ ഡിമാന്റുളള മലബാര്‍ സിമന്റ് പലപ്പോഴും തികയാതെ വരുന്നുണ്ട്. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുളള സിസി എല്‍ കമ്പനിയില്‍നിന്ന് ആവശ്യമായ സിമന്റ് മലബാര്‍ സിമന്റ് കമ്പനിയെടുത്ത് വില്‍പ്പന നടത്താറുണ്ട്. കഴിഞ്ഞമാസങ്ങളില്‍ പളളിപ്പുറത്തെ ഉല്പാദനത്തെക്കാള്‍ കൂടുതല്‍ സിമന്റ് ആവശ്യമായി വന്നിരുന്നു. ഇതിന്റെ പേരിലാണ് മലബാര്‍ സിമന്റ് ഫാക്ടറിയിലെ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏറെക്കാലമായി അടച്ചുപൂട്ടിയിരുന്ന സിമന്റ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചു ആറുമാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു വീണ്ടുമൊരു അടച്ചുപൂട്ടല്‍.

Related posts