മള്‍ക്കൊപ്പം അച്ഛനും… വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോര്‍പറേഷന്‍ കൗണ്‍സിലറുടെ പിതാവും മരിച്ചു; വിദേശത്തേ കടക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു

ACCIDENT-DEATHകൊല്ലം: കാവനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ പിതാവും മരിച്ചു. തേവള്ളി വരവര്‍ണിനിയില്‍ സുനില്‍കുമാ(53)റാണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. കൊല്ലം കോര്‍പറേഷനിലെ ആദ്യ ബിജെപി അംഗമായ കോകില എസ് കുമാര്‍(23) സംഭവദിവസംതന്നെ മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെ കാവനാട് ആല്‍ത്തറമൂടിനുസമീപമായിരുന്നു. അപകടം. സുനില്‍കുമാറും കോകിലയും കൂടി സ്കൂട്ടറില്‍ യാത്രചെയ്യവെ പിന്നാലെ അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരേയും ഓടിക്കൂടി നാട്ടുകാരും അതുവഴിയെത്തിയ മറ്റ് വാഹനയാത്രികരും ചേര്‍ന്ന് ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കോകിലയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. ശക്തികുളങ്ങര ധര്‍മശാസ്താക്ഷേത്രത്തിനുസമീപമുള്ള റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തശേഷം തേവള്ളിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ കാര്‍ കൊല്ലം വെസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ശക്തികുളങ്ങരയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

കാര്‍ ഡ്രൈവര്‍ മരുത്തടി സ്വദേശി അഖില്‍ അലക്‌സി(21)നെ പീന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. അപകടത്തെ തുടര്‍ന്ന് ശക്തികുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടില്‍ കാര്‍ ഉപേക്ഷിച്ചശേഷം ഇയാള്‍ എറണാകുളത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് സൈര്‍സെല്ലിന്റെ സഹായത്താല്‍ അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെ ഇയാള്‍ ശക്തികുളങ്ങരയിലെത്തിയിട്ടുണ്ടെന്ന് പോലീസ് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വെസ്റ്റ് സിഐ വിഎസ് ബിജുവിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊല്ലം കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ കൗണ്‍സിലറായിരുന്നു കോകില. എസ്എന്‍ വനിതാകോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടിയ കോകില കൊല്ലം കര്‍മറാണി ട്രെയിനിംഗ് കോളേജില്‍ ബിഎഡ് പഠനം നടത്തിവരികയായിരുന്നു. തേവള്ളി ഡിവിഷനില്‍ നിന്നാണ് ഇവര്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരവൂര്‍ ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായിരുന്നു സുനില്‍ കുമാര്‍. ഇരുവരുടേയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ അകമ്പടിയോടെ മുളങ്കാടകം സ്മശാനത്തില്‍ സംസ്കരിച്ചു. സുനില്‍ കുമാറിന്റെ ഭാര്യ ഷൈലജ. ബിഎസ്‌സി വിദ്യാര്‍ഥിനി കാര്‍ത്തികയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശബരിയുമാണ് മറ്റ് മക്കള്‍.

Related posts