രഹസ്യ വിവരത്തെ തുടര്‍ന്ന ലഭിച്ച പരിശോധനയില്‍ വിദേശമദ്യം കടത്തിക്കൊണ്ടുവന്ന യുവാക്കള്‍ എക്‌സൈസ് പിടിയില്‍

KNR-ARRESTJAILകോട്ടയം: അനധികൃതമായി വിദേശമദ്യം കടത്തി കൊണ്ടുവന്ന യുവാക്കളെ കോട്ടയം എക്‌സൈസ് റേഞ്ച് അധികൃതര്‍ പിടികൂടി. ബാംഗൂര്‍ സ്വദേശി ഉദയഗിരി തയ്യില്‍ ഡാനി മാത്യു (23), ചങ്ങനാശേരി സ്വദേശി ചീരംചിറ പനമൂട്ടില്‍ പി.എസ്. സന്ദീപ് (20) എന്നിവരാണു 18 ലിറ്റര്‍ മദ്യവുമായി കോട്ടയം നഗരത്തില്‍നിന്നും എക്‌സൈസിന്റെ പിടിയിലായത്. മദ്യവുമായി രണ്ടുപേര്‍ എത്തുന്നതായി രഹസ്യ വിവരം ലഭിച്ച എക്‌സൈസ് സംഘം രാത്രിയില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും റെയില്‍വേ സ്റ്റേഷനിലും പരിശോധന നടത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയോടെ നാഗമ്പടത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇവരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണു പിടിയിലാകുന്നത്. രണ്ടു ട്രാവല്‍ ബാഗുകളിലാക്കിയാണു ബ്രാന്‍ഡിയും, വിസ്കിയുമടങ്ങുന്ന 18 ലിറ്റര്‍ മദ്യം കര്‍ണാടകത്തില്‍നിന്നും കോട്ടയത്ത് എത്തിച്ചത്.

ട്രെയിനില്‍ എത്തിയ ഇവര്‍ ചങ്ങനാശേരിക്കു പോകാനായി ബസ് കാത്തുനില്ക്കുമ്പോഴാണു പിടിയിലായത്. കോട്ടയം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്്ടര്‍ കെ.ആര്‍. അജയ്, പ്രിവന്റീവ് ഓഫീസര്‍ ജയ്‌സണ്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സി. ബൈജുമോന്‍, എസ്. സുരേഷ്, ലാലു തങ്കച്ചന്‍, അംജിത്ത്, ടി.പി. പ്രതീഷ് എന്നിവര്‍ ചേര്‍ന്നാണു റെയ്ഡ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Related posts