ലാത്തിച്ചാര്‍ജില്‍ 30 പേര്‍ക്ക് പരിക്കേറ്റ സംഭവം അപലപനീയം: സിപിഐ

CPIപറമ്പിക്കുളം: വിദ്യാര്‍ഥികളും രക്ഷിതാക്കളും നടത്തിയ സമാധാന ഉപരോധസമരത്തിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ 30 പേര്‍ക്ക് പരിക്കേറ്റ സംഭവം അപലപനീയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ്.ജില്ലയിലെ മുതലമട പഞ്ചായത്ത് വാര്‍ഡായ പറമ്പിക്കുളത്ത് താമസിക്കുന്ന ചിദംബരത്തിന്റെ ഭാര്യ മുത്തു, അറുമുഖന്റെ ഭാര്യ സുമതി, മണികണ്ഠന്‍, ശിവരാമന്‍, പാപ്പാത്തി മകന്‍ മണികണ്ഠന്‍ എന്നിവരെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി.കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ പൊള്ളാച്ചി സര്‍ക്കാരാശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട് പിഡബ്യുഡി ജീവനക്കാര്‍ പറമ്പിക്കുളം ഡാമില്‍ പരിശോധനയ്ക്കായി പിഎപി കോളനിയിലെ സ്കൂള്‍ ബസില്‍ എത്തിയപ്പോള്‍ കഴിഞ്ഞ 10ന് വനംവകുപ്പ് ജീവനക്കാര്‍ തടഞ്ഞിരുന്നു.തമിഴ്‌നാടിന് പാട്ടത്തിന് നല്കിയ സ്ഥലത്ത് താമസിക്കുന്ന പിഎപി കോളനിനിവാസികളെ ഈ പ്രദേശത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സ്വാധീനിച്ച് കേരള ബസുകള്‍ ഉള്‍പ്പെടെയുള്ളവ പറമ്പിക്കുളം സെന്ററില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് തടഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അകാരണമായി പ്രദേശവാസികളെ ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം ചെക്ക്‌പോസ്റ്റുകളില്‍ അന്തര്‍സംസ്ഥാന ബസുകള്‍ ഇപ്പോള്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. പ്രശ്‌നം രമ്യമായ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എഐടിയുജി ജില്ലാ പ്രസിഡന്റ് എന്‍.ജി.മുരളീധരന്‍ നായര്‍, ചന്ദ്രന്‍ ആനമാറി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts