ലിബിയയില്‍ ഐടി ഉദ്യോഗസ്ഥനായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

libiyaപേരാമ്പ്ര: ലിബിയയില്‍ ഐടി ഉദ്യോഗസ്ഥനായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ചെമ്പ്ര കേളോത്ത്‌വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെ(43)യും മൂന്ന് സഹജീവനക്കാരെയുമാണ് ട്രിപ്പോളിയില്‍ നിന്ന് 31ന് തട്ടിക്കൊണ്ടുപോയത്. ജോലിസ്ഥലത്തുനിന്ന് അജ്ഞാതസംഘം റെജിയെ തട്ടിക്കൊണ്ടുപോയതായി സ്ഥാപന മേലധികാരി ലിബിയയിലുള്ള ഭാര്യ ഷിനുജയെ അറിയിക്കുകയായിരുന്നു. ഭാര്യയാണ് നാട്ടില്‍ വിവരം അറിയിച്ചത്. ലിബിയയില്‍ ആഭ്യന്തരകലാപം രൂക്ഷമാണ്.

റെജിക്ക് സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി പ്രോജക്ടിലാണ് രണ്ടു വര്‍ഷമായി ജോലി. ഭാര്യ നഴ്‌സാണ്. റെജി ജോലി ചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്‌സൈറ്റ് മാര്‍ച്ച് 12ന് ഹാക്ക് ചെയ്തിരുന്നു. സൈറ്റ് ശരിയാക്കിയശേഷം സ്ഥാപനത്തില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 31നാണ് വീണ്ടും ജോലിക്കു പോയത്. ബന്ധുക്കള്‍ മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ വഴി മോചനത്തിനു ശ്രമിക്കുന്നുണ്ട്.

Related posts