ലോകകപ്പ് ട്വന്റി-20: ആദ്യജയം സിംബാബ്‌വെയ്ക്ക്

sp-simbavaനാഗ്പുര്‍: ട്വന്റി-20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്ക്കു ജയം. ഹോങ്കോംഗിനെ 14 റണ്‍സിനാണു സിംബാബ് വെ പരാജയപ്പെടുത്തിയത്.ടോസ് നേടിയ ഹോങ്കോംഗ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണു സിംബാബ്‌വെ നേടിയത്. സിബാന്‍ഡയുടെ (59) യും ചിഗുംബരയുടെ (30) യും ബാറ്റിംഗാണ് സിംബാബ്്‌വെയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വാളര്‍ (26), മസാകഡ്‌സ (20) എന്നിവരും സിംബാബ്്‌വെ സ്‌കോറിംഗിനു സംഭാവന നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗിനു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. അറ്റ്കിന്‍സണ്‍ (53) ഒരറ്റത്ത് പോരാടിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയി. അറ്റ്കിന്‍സണ്‍ പുറത്തായശേഷം തന്‍വിര്‍ അഫ്‌സല്‍ (31) പോരാടിയെങ്കിലും 14 റണ്‍സ് അകലെ ഹോങ്കോംഗിനു പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ അഫ്ഗാനിസ്ഥാന്‍ സ്‌കോട്‌ലന്‍ഡിനെ 14 റണ്‍സിനു പരാജയപ്പെടുത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ ഡിന് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഫ്ഗാനു വേണ്ടി മുഹമ്മദ് ഷെഹ് സാദ്(61), അസ്ഗര്‍(55) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍ 41 റണ്‍സെടുത്ത ജോര്‍ജ് മുന്‍സെയാണ്.

Related posts