വന്‍ സ്പിരിറ്റ് വേട്ട! കൊച്ചി ഏലൂരില്‍ 2500 ലിറ്റര്‍ സ്പിരിറ്റും 150 കെയ്‌സ് വിദേശമദ്യവും പിടികൂടി; യുവാവും ഭാര്യയും കസ്റ്റഡിയില്‍

LORRYകളമശേരി: വിജിലന്‍സ് ഡ്രൈവര്‍ വാടകയ്ക്കു നല്‍കിയിരുന്ന ഏലൂരിലെ വീട്ടില്‍ നിന്നും വന്‍ സ്പിരിറ്റ് വേട്ട. ഏലൂര്‍ എടമുള പാലത്തിന് സമീപമുള്ള  വീട്ടില്‍ നിന്നാണ് 2500 ലിറ്റര്‍ സ്പിരിറ്റും 150  കെയ്‌സ് വിദേശമദ്യവും ഇന്നലെ രാത്രി 11 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശിയായ ഷൈജുവും ഭാര്യയും പോലീസ് കസ്റ്റഡിയിലാണ്. വിജിലന്‍സ് ഉദ്യോഗസ്ഥനായ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കുടുംബത്തോടൊപ്പം  ഷൈജു വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷൈജുവും കുടുംബവും കുറച്ചു നാളുകളായി  പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 32,000 രൂപയാണ് വാടക നല്‍കിയിരുന്നതെന്നറിയുന്നു.

അസമയങ്ങളില്‍ വാഹനങ്ങള്‍ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.  ഷൈജു താമസിച്ചിരുന്ന വാടക വീട്ടിലേ്ക്ക് ആദ്യ ലോഡ് സ്പിരിറ്റെത്തിയതിന് ശേഷം രണ്ടാമതും ലോറിയെത്തിയതോടെ നാട്ടുകാരാണ് വണ്ടി തടഞ്ഞ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സിഐ നിസാം, എസ്‌ഐ ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി രാത്രി തന്നെ ഇവരെ പിടികൂടുകയായിരുന്നു. സ്പിരിറ്റ് എത്തിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഹുല്‍ ഹമീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ലോറി െ്രെഡവര്‍ തമിഴ്‌നാട് സ്വദേശിയാണ്.

Related posts