വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കേസ് മാനേജ്‌മെന്റ് അട്ടിമറിക്കുന്നതായി പരാതി

KNR-CRIMEവടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് വിദ്യാര്‍ഥിനി അസ്‌നാസ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് കോളജ് മാനേജ്‌മെന്റ് പോലീസിനെ കൂട്ടൂപിടിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അസ്‌നാസിന്റെ പിതാവ് ഹമീദ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പിതാവ് നിവേദനം നല്‍കി. കൂട്ടികളുടെ റാഗിംഗിനെ തുടര്‍ന്നും അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ മാനസിക പീഢനവും അധിക്ഷേപവുമാണ് അസ്‌നാസിനെ ആത്മഹത്യയിലെക്ക് നയിച്ചത്. പീഡനത്തിന് ചുക്കാന്‍ പിടിച്ചത് കോളജ് അധ്യാപികയാണ്.

ഇതു സംബന്ധിച്ച് അസ്‌നാസിന്റെ സഹപാഠികള്‍ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനു മൊഴി നല്‍കിയിട്ടും പോലീസ് അധ്യാപികയെ പ്രതി ചേര്‍ത്തില്ല. കോളജ് അധികൃതരാകട്ടെ ഇതേ അധ്യാപികയെ വീണ്ടും കോളജിലേക്ക് വരുത്തിയിരിക്കുന്നു. പ്രതി ചേര്‍ത്ത മുഴുവ ന്‍ അധ്യാപകരെയും കോളജില്‍ ജോലിചെയ്യാന്‍ അനുവദിക്കുമെന്ന് മാനേജ്‌മെന്റ്് കമ്മറ്റി പറഞ്ഞുവെന്നും ഹമീദ് കുറ്റപ്പെടുത്തി. ആരോപണ വിധേയായ അധ്യാപിക കോളജില്‍ തിരികെ വന്ന ദിവസം സന്തോഷ സൂചകമായി ലഡു വിതരണവും നടത്തിയതായും ഹമീദ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ അറിയിച്ചു.

Related posts