വിമാനത്തില്‍ ഐഎസ് അനുകൂല പ്രസംഗം നടത്തിയ മലയാളിയെ സഹയാത്രിക്കര്‍ കീഴ്‌പ്പെടുത്തി; ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു

indigoമുംബൈ: ദുബായ്-കോഴിക്കോട് വിമാനത്തില്‍ ഐഎസ് അനുകൂല പ്രസംഗം നടത്തിയ മലയാളിയെ സഹയാത്രിക്കര്‍ കീഴ്‌പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. സഹയാത്രികര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇയാള്‍ മലയാളിയാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പേര് വിവരങ്ങളും ലഭ്യമായിട്ടില്ല.

രാവിലെ 9.15 ഓടെയാണ് സംഭവം. ദുബായില്‍ നിന്നും പുലര്‍ച്ചെ 4.25ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം പുറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇയാള്‍ ഐഎസിനെയും ഇസ്‌ലാമിനെയും പുകഴ്ത്തി പ്രസംഗം തുടങ്ങിയത്. ആദ്യം യാത്രക്കാര്‍ ഇയാളോടെ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അക്രമാസക്തനായതോടെ സഹയാത്രിക്കരും വിമാന ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു. വിമാനത്തില്‍ ഭൂരിപക്ഷ യാത്രക്കാരും മലയാളികളായിരുന്നു.

9.50ന് കോഴിക്കോട്ട് എത്തേണ്ട വിമാനം സംഭവത്തെ തുടര്‍ന്ന് വൈകി. ഐഎസ് അനുകൂല പ്രസംഗം നടത്തിയ ആളെ മുംബൈയില്‍ സിഐഎസ്എഫിന് കൈമാറിയ ശേഷം വിമാനം കോഴിക്കോട്ടക്ക് പുറപ്പെട്ടുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Related posts