കൊല്ലം: ഗൃഹനാഥനെ അടിച്ചുകൊന്ന കേസിലെ പ്രതികൾക്ക് കഠിന തടവും പിഴയും. കരീപ്ര തൃപ്പലഴികം മുറിയിൽ പോസ്റ്റ് ഓഫീസിന് സമീപം പ്ലാവിള പുത്തൻവിള വീട്ടൽ തന്പാച്ച (57) നെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വടികൾകൊണ്ട് അടിച്ചും കാലുകൊണ്ട് തൊഴിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കരീപ്ര തൃപ്പലഴികം മുറിയിൽ പോസ്റ്റ് ഓഫീസിന് സമീപം പുത്തൻവിള വീട്ടിൽ തങ്കച്ചൻ എന്നുവിളിക്കുന്ന കൊച്ചുമ്മൻ (68) മകൻ ടി വിലാസത്തിൽ ഷിബു (33), ഷിബുവിന്റെ സുഹൃത്തും കുഴിമതിക്കാട് സായിപ്പ് മുക്കിന് സമീപം നിരഞ്ജനത്തിൽ വിജയൻപിള്ള മകൻ വിനോദ് (38) എന്നിവരെയാണ് കൊല്ലം സെക്കന്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്ത് നാല് വർഷം കഠിന തടവിനും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട തന്പാച്ചന്റെ ഭാര്യയ്ക്ക് നൽകുവാനും കോടതി ഉത്തരവുണ്ട ായി. കൊല്ലപ്പെട്ട തന്പാച്ചനും ഒന്നും രണ്ട ും പ്രതികളും അയൽവാസികളും പരസ്പരം വിരോധത്തിൽ കഴിഞ്ഞവരുമാണ്.
കേസിലെ മൂന്നാം പ്രതി വിനോദിനെ തന്പാച്ചൻ 2013 ജൂൺ 12ന് വൈകുന്നേരം കുണ്ടറ മോഡേണ്‍ ബാറിന് സമീപം ചെകിട്ടത്ത് അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിനോദ് തന്റെ സുഹൃത്തും തന്പാച്ചന്റെ അയൽവാസിയുമായ ഷിബു, പിതാവ് തങ്കച്ചൻ എന്നിവരുമൊത്ത് രാത്രി 10ന് തന്പാച്ചനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വടികൊണ്ട് ആക്രമിക്കുകയായിരു ന്നു.
എഴുകോണ്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐമാരായ കെ. സദൻ, വി. ജോഷി, പി.വി. വിനോദ് കുമാർ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനുവേണ്ട ി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. വിനോബ കോടതിയിൽ ഹാജരായി.