വെടിക്കെട്ട് ഓര്‍മകള്‍

sp-iplഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പിനു കൊടിയിറങ്ങുമ്പോള്‍ വെടിക്കെട്ട് ബാറ്റിംഗോ ഉജ്വല ബൗളിംഗോ നടത്തി ഗസ്റ്റ് റോള്‍ പ്രകടനം ഗംഭീരമാക്കിയവരെ പരിചയപ്പെടാം.

ബെന്‍ കട്ടിംഗ് (ഹൈദരാബാദ്)

15 പന്തില്‍ പുറത്താകാതെ 39 (ഫൈനല്‍)

ഈ ചാമ്പ്യന്‍ഷിപ്പ് തുടങ്ങുംമുമ്പ് ബെന്‍ കട്ടിംഗിനെക്കുറിച്ച് അധികമാരും കേട്ടിരുന്നില്ല. എന്നാല്‍, ഇനി കട്ടിംഗിനെ ആരും മറക്കില്ല. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത് കട്ടിംഗിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ്. ഒരുഘട്ടത്തില്‍ ഹൈദരാബാദ് 180 പോലും കടക്കില്ലെന്നു വിചാരിച്ച ഘട്ടത്തിലാണ് കട്ടിംഗിന്റെ വരവ്. ഷെയ്ന്‍ വാട്‌സണ്‍ അടക്കമുള്ളവരെ കടന്നാക്രമിച്ച കട്ടിംഗ്‌ഹൈദരാബാദിന്റെ സ്‌കോര്‍ 208ലെത്തിച്ചു. ബൗളിംഗിലും കട്ടിംഗ് തിളങ്ങി. 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ കട്ടിംഗ് സ്വന്തമാക്കി.

ബിപുല്‍ ശര്‍മ(ഹൈദരാബാദ്)

11 പന്തില്‍ പുറത്താകാതെ 27, ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്തിനെതിരേ

ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന്റെ മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തിയപ്പോള്‍ നായകന്‍ വാര്‍ണര്‍ക്കു കൂട്ടായത് ഇതുവരെ ദേശീയകുപ്പായത്തിലെത്താത്ത ബിപുല്‍ ശര്‍മയാണ്. 16-ാം ഓവറില്‍ ആറിന് 117 എന്ന നിലയില്‍ തകരുമ്പോഴായിരുന്നു ബിപുലിന്റെ വരവ്. വാര്‍മര്‍ക്കൊപ്പം ചേര്‍ന്ന് അടിച്ചു തകര്‍ത്ത ബിപുല്‍ കേവലം 11 പന്തില്‍ 27 റണ്‍സ് നേടി. ഇതില്‍ മൂന്നു സിക്‌സും ഉണ്ടായിരുന്നു. ഹൈദരാബാദിന്റെ ഫൈനലിലേക്കുള്ളകുതിപ്പിന് ഈ ഇന്നിംഗ്‌സ് നിര്‍ണായകമായി.

ഇക്ബാല്‍ അബ്ദുള്ള (ബാംഗളൂര്‍)

ഗുജറാത്തിനെതിരേ 25 പന്തില്‍ പുറത്താകാതെ 33, ക്വാളിഫയര്‍ ഒന്ന്

ഗുജറാത്ത് ലയണ്‍സിനെതിരായ ആദ്യക്വാളിഫയറില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒരു ഘട്ടത്തില്‍ പരാജയത്തിന്റെ വക്കിലായിരുന്നു. ആറിന് 68 എന്ന നിലയില്‍ തകര്‍ന്ന ഘട്ടം. 160 റണ്‍സാണ് ബാംഗളൂരിന്റെ വിജയലക്ഷ്യം. എബി ഡിവില്യേഴ്‌സിന്റെ പ്രകടനം ബാംഗളൂരിനെ വിജയത്തോടടുപ്പിക്കുമ്പോള്‍ ഇക്ബാല്‍ അബ്ദുള്ളയാണ് കൂട്ടായെത്തിയത്. ഇക്ബാല്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് ബാംഗളൂരിനെ തുണച്ചത്. 45 പന്തില്‍ 79 റണ്‍സ് നേടിയ ഡിവില്യേഴ്‌സ് മത്സരശേഷം ഇക്ബാലിന്റെ മികവിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. നേരത്തെ മിന്നും ബൗളിംഗില്‍ ബ്രണ്ടന്‍ മക്കല്ലത്തെയും ആരോണ്‍ ഫിഞ്ചിനെയും പുറത്താക്കിയത് ഇക്ബാല്‍ അബ്ദുള്ളയായിരുന്നു.

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ഡല്‍ഹി)

11 പന്തില്‍ 34, കോല്‍ക്കത്തയ്‌ക്കെതിരേ

ടൂര്‍ണമെന്റിന്റെ മധ്യഘട്ടത്തിലായിരുന്നു വിന്‍ഡീസ് താരം ബ്രാത് വെയ്റ്റിന്റെ അവിശ്വസനീയ പ്രകടനം. പതിയെതുടങ്ങിയ ബ്രാത് വെയ്റ്റ് കോല്‍ക്കത്തയ്‌ക്കെതിരേ കേവലം 11 പന്തില്‍ 34 റണ്‍സ് അടിച്ചുകൂട്ടി. തകര്‍ച്ചയെ നേരിട്ട ഡല്‍ഹിക്കുവേണ്ടി അവസാന ഓവറുകളില്‍ നടത്തിയ മി്ന്നല്‍ പ്രകടനം മികച്ച സ്‌കോര്‍ സമ്മാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മത്സരത്തില്‍ ഡല്‍ഹിവിജയം സ്വന്തമാക്കി.

ആരോണ്‍ ഫിഞ്ച് (ഗുജറാത്ത്)

10 പന്തില്‍ 29, കോല്‍ക്കത്തയ്‌ക്കെതിരേ

കോല്‍ക്കത്തയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയ മത്സരത്തില്‍ 29 പന്തില്‍ 51 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തികായിരുന്നു ഗുജറാത്തിനു വേണ്ടി പ്രധാനമായി തിളങ്ങിയത്. എന്നാല്‍, കാര്‍ത്തിക് പുറത്തായ ശേഷം തകര്‍ച്ചയെ നേരിട്ട ഗുജറാത്തിനു ഫിഞ്ചിന്റെ കാമിയോ റോള്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചു. ഓപ്പണര്‍ സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയ ഫിഞ്ച് 13.5 ഓവറില്‍ മൂന്നിന് 116 എന്ന നിലയില്‍നിന്ന് വിജയിക്കാനാവശ്യമായ 159 റണ്‍സ് ക്ഷണവേഗത്തില്‍ കണെ്ടത്തി. രണേ്ടാവര്‍ ശേഷിക്കേ ഗുജറാത്തിനു വിജയം

Related posts