വ്യാപാരി യുവസംഗമം നടത്തി; ആവശ്യങ്ങള്‍ക്കായി വ്യാപാരികള്‍ രംഗത്തിറങ്ങും: ടി.നസറുദ്ദീന്‍

tcr-vyapariതൃശൂര്‍: വ്യാപാര സൗഹൃദാന്തരീക്ഷം, വ്യാപാരമന്ത്രാലയം, ഒരു വ്യാപാരം ഒരു ലൈസന്‍സ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ രംഗത്തിറങ്ങുമെന്നു കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദീന്‍ പറഞ്ഞു. തേക്കിന്‍കാട് മൈതാനിയില്‍ വ്യാപാരി യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ 18 ലൈസന്‍സുകളെടുത്താലേ കച്ചവടം തുടങ്ങാനാകൂ. ഇത് ഒരു ലൈസന്‍സാക്കി മാറ്റണമെന്നാണ് ആവശ്യം. കച്ചവടക്കാര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളില്ല. സംഘടിതശക്തിയായി നില്‍ക്കുന്നതിനു ഗുണമുണ്ട്.

സര്‍ക്കാരിനടുത്തു മതിയായ പരിഗണന ഇന്നത്തെ സാഹചര്യത്തില്‍ ലഭിക്കുന്നുണ്ടെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. വ്യാപാരി വോളന്റിയര്‍മാരെ അണിനിരത്തിയുള്ള മാതൃക സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ആയിരത്തോളം യുവ വോളന്റിയര്‍മാര്‍ വ്യാപാരികള്‍ക്കുണ്ടാകുന്ന ഏതു പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സജീവമായി സേവനരംഗത്തുണ്ടാകും. യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് കെ.ജെ. ശ്രീജിത് അധ്യക്ഷത വഹിച്ചു.

വ്യാപാരി സംഘടനാനേതാക്കളായ  ജോബി വി.ചുങ്കത്ത്, ദേവസ്യ മേച്ചേരി, പി.എ.എ. ഇബ്രാഹിം, പെരിങ്ങമല രാമചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ.വി .അബ്ദുള്‍ ഹമീദ്, സെക്രട്ടറി എന്‍.ആര്‍ .വിനോദ്കുമാര്‍, ജോര്‍ജ് കുറ്റിച്ചാക്കു, സുനിത ഹരിദാസ്, മാരിയില്‍ കൃഷ്ണന്‍നായര്‍, രാജു അപ്‌സര, പി.കെ. സമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമത്തിനു മുന്നോടിയായി യൂത്ത്‌വിംഗ് വോളന്റിയര്‍മാര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Related posts