സംശയരോഗം! ഗര്‍ഭിണിയായ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതക കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ പറ്റിയുള്ള സംശയം

crime1കാണ്‍പൂര്‍: കാണ്‍പൂര്‍ ജില്ലാ ജഡ്ജി പ്രതിഭ ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മനു അറസ്റ്റില്‍. സംശയാലുവായ ഭര്‍ത്താവാണ് പ്രതിഭയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പ്രതിഭ കൊല്ലപ്പെടുമ്പോള്‍ മൂന്നരമാസം ഗര്‍ഭിണിയായിരുന്നു. ഈ ഗര്‍ഭം നശിപ്പിച്ചു കളയണമെന്ന് മനു പലതവണ പ്രതിഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രതിഭ അംഗീകരിച്ചില്ല. ഇതിനെച്ചൊല്ലി ഇവര്‍ പലതവണ വഴക്കുണ്ടാക്കിയിരുന്നു. ഒന്‍പതു മാസമെ ആയുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.—

പോസറ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിന്റെ പല ഭാഗത്തായി 16 മുറിവുകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ പറ്റിയുള്ള സംശയത്തെ തുടര്‍ന്ന് പ്രതിഭയെ ഭര്‍ത്താവ് മനു അഭിഷേക് രാജന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.—കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൗസിങ് കോളനിയിലെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് പ്രതിഭയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. പ്രതിഭയുടെ മാതാപിതാക്കളാണ് മരണത്തിലെ ദുരൂഹത ആദ്യം ചൂണ്ടിക്കാട്ടിയത്.—ഉത്തര്‍പ്രദേശിലെ ഉറായ് സ്വദേശിനിയാണ് പ്രതിഭ. ഡല്‍ഹിക്കാരനാണ് ഭര്‍ത്താവായ മനു അഭിഷേക്.

Related posts