പത്തനാപുരം : നിരത്തുകളില്‍ സമാന്തര സര്‍വീസുകളുടെ മരണപാച്ചില്‍.യാത്രക്കാരെ കുത്തിനിറച്ചും വശങ്ങളില് നിര്‍ത്തിയുമാണ് സമാന്തരസര്‍വീസുകള്‍ മിക്കതും പായുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനം തുടങ്ങിയതോടെ കൂടുതല്‍ ആളുകളെ നിറയ്ക്കാന്‍ വേണ്ടിയാണ് മല്‍സരയോട്ടം. ദേശീയ സംസ്ഥാനപാതകളില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് സര്‍വീസ്.പുനലൂര്‍ കുന്നിക്കോട് ,പത്തനാപുരം കുന്നിക്കോട് ,പുന്നല പത്തനാപുരം എന്നീ റൂട്ടുകളിലാണ് കൂടുതലും സമാന്തര വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്.ജീപ്പും ഓട്ടോറിക്ഷയുമാണ് അധികവും.നാല് പേര്‍ക്ക് മാത്രം സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഓട്ടോറിക്ഷയില്‍ അഞ്ച് പേരുണ്ടാകും.
വിദ്യാര്‍ത്ഥികളാണെങ്കില്‍ ഏഴ്പേരെയാണ് കയറ്റുക.ഇതിനുപുറമെ െ്രെഡവര്‍ സീറ്റിന്റെ ഇടവും വലവും ഓരോരുത്തരും ഉണ്ടാകും.ജീപ്പിലാണെങ്കില്‍ പന്ത്രണ്ട് പേരെ സീറ്റുകളില്‍ നിറയ്ക്കും.പിന്നിലും വശങ്ങളിലുമായി പത്തില്‍ കുറയാതെ ആളുകള്‍ ഉണ്ടാകും.തൂങ്ങി നില്‍ക്കുന്നവര്‍ക്ക് യാത്രക്കൂലി കുറവായാതിനാല്‍ വിദ്യാര്‍ത്ഥികളെയാണ് അവിടെയും കയറ്റുക.വശങ്ങളിലെ ചവിട്ടുപടികളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് റോഡരികിലെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും അപകടമാണ്.
യാതൊരു നിയന്ത്രണവുമില്ലാതെ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും കയറ്റി ബസുകള്‍ക്കൊപ്പം മല്‍സരയോട്ടമാണ് പാതകളില്‍ നടക്കുന്നത്.സമാന്തര സര്‍വീസുകള്‍ പരിശോധനയ്ക്ക് നിയമപാലകര്‍ തയാറാകില്ല.പല റൂട്ടുകളും സമാന്തരവാഹനങ്ങള്‍ കൈയടക്കിയതോടെ കെ എസ് ആര് ടി സി യും സ്വകാര്യബസുകളും സര്‍വീസ് ഉപേക്ഷിച്ചു. കമുകുംചേരി പത്തനാപുരം പാതയില്‍ സ്വകാര്യ ബസ് മാനേജ്മെന്റുകള്‍ കോടതി വഴി സമാന്തര സര്‍വീസുകള്‍ക്കെതിരെ സ്റ്റേ വാങ്ങിയിട്ടാണ് പ്രവര്‍ത്തി ക്കുന്നത്. അപകടകരമായ സര്‍വീസുകള്‍ക്കെതിരെ നിരവധി തവണ സംഘടനകള്‍ പരാതികള്‍ നല്കി യെങ്കിലും ഫലമുണ്ടായില്ല.വാഹനവകുപ്പോ നിയമപാലകരോ സുരക്ഷിതത്വമില്ലാത്ത യാത്രയ്ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്.