സീരിയല്‍ കാണുന്നതിനിടെ പൊരിഞ്ഞ തല്ല്; കാരണം കേട്ടവര്‍ മൂക്കത്ത് വിരല്‍വച്ചു

SERIALബംഗാളി സീരിയലിന്റെ കഥയുടെ പേരില്‍ ബംഗ്ലാദേശില്‍ വാഗ്വാദത്തില്‍ പരിക്കേറ്റത് നൂറിലധികം പേര്‍ക്ക്. സീരിയല്‍ കഥകള്‍ കുടുംബാംഗങ്ങളുടെ താളംതെറ്റിക്കു ന്നുവെന്ന പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. പല പ്രമുഖരും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. സീരിയല്‍ കഥയുടെ പേരില്‍ ജനങ്ങള്‍ക്കു പരിക്കേറ്റതായി ഇതുവരെ കേട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചു. സംഭവം ബംഗ്ലാദേശിലാണ്. എങ്കിലും തമ്മിലടിയുടെ കാരണം ഒരു ഇന്ത്യന്‍ സീരിയലും.

കിഴക്കന്‍ ബംഗ്ലാദേശിലെ ഹാബിഗഞ്ച് ജില്ലയിലാണ് സംഭവം. ബംഗാളി ഭാഷയിലുള്ള കിരണ്‍മാല എന്ന സീരിയല്‍ കാണാന്‍ ബുധനാഴ്ച രാത്രി ഗ്രാമത്തിലെ ചിലര്‍ ഒരു റസ്റ്ററന്റില്‍ ഒത്തുകൂടി. ഇതിനിടെ രണ്ടുപേര്‍ സീരിയലിന്റെ കഥ മുന്‍കൂട്ടി പ്രവചിച്ചുതുടങ്ങിയതാണ് വഴക്കിന്റെ ഇതിവൃത്തം. ഒടുവിലത് കയ്യാങ്കളിയിലെത്തി, റസ്റ്ററന്റ് തല്ലിത്തകര്‍ത്തു. പോലീസിന് റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിക്കേണ്ട അവസ്ഥവരെയെത്തി.

നൂറിലധികം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. 15 പേര്‍ക്ക് ആശുപത്രിക്കിടക്കയില്‍ ഇനി വിശ്രമകാലം. സമൂഹത്തിലെ തിന്മകള്‍ ക്കെതിരേ പോരാടി തന്റെ പ്രജകളെ രക്ഷിക്കുന്ന ധീരയായ രാജകുമാരിയുടെ കഥയാണ് കിരണ്‍മാല എന്ന സീരിയല്‍.

സംഭവം വിവാദമായതോടെ ഇന്ത്യന്‍ സീരിയലുകള്‍ ബംഗ്ലാദേശില്‍ പ്രക്ഷേപണം ചെയ്യുന്നതിനെതിരേ പ്രതിഷേധമുയരുന്നുണ്ട്. കിരണ്‍മാ ല സീരിയലിലെ കഥാപാത്രം അണിയുന്ന വ സ്ത്രങ്ങളും ആഭരണങ്ങളും കണ്ട് ആകൃഷ്ടരായ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്ന വര്‍ത്തയും ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും മാതാപിതാക്കള്‍ വാങ്ങി നല്കാത്തതിന്റെ പേരിലായിരുന്നു ഇത്.

Related posts