കറന്റ് ഉള്ളപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ? മരണവീട്ടിൽനിന്നു ജനറേറ്റർ ‘പൊക്കിയ’ യുവാക്കൾ പിടി‍യിൽ; മാന്‍വെട്ടത്ത്‌ നടന്ന സംഭവം ഇങ്ങനെ…

മാൻവെട്ടം: മരണവീട്ടിൽനിന്നു ജനറേറ്റർ കടത്തിക്കൊണ്ടുപോയ പ്രതികളെ ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടി.

മേമ്മുറിയിലെ മരണവീട്ടിൽനിന്ന് ഇന്നലെ പുലർച്ചെ മോഷണം നടത്തിയ പ്രതികളെയാണ് മോഷണ വസ്തു കടത്തികൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സഹായത്താൽ പോലീസ് പിടികൂടിയത്.

മോനിപ്പള്ളി തച്ചാറക്കുഴിയിൽ ജയിംസ് ബേബി (26), മാഞ്ഞൂർ മേമ്മുറി കളപ്പുരതട്ടേൽ ചാക്കോ ജോസ് (20), പാന്പാടി കൂരേപട കുന്നുംപുറത്ത് നോബി കെ. പൈലോ (38) എന്നിവരാണ് പിടിയിലായത്.

മേമ്മുറി അപ്പോഴിപറന്പിൽ എ.പി. ജോസഫ് (അപ്പച്ചൻ -75) ന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം മരിച്ച ജോസഫിന്‍റെ സംസ്കാരം ഇന്നലെയായിരുന്നു.

വീട്ടുകാർ പുലർച്ചെ ബന്ധുക്കളെ കൊണ്ടുവരുന്നതിനായി എയർപോർട്ടിൽ പോയ സമയത്താണ് വീട്ടുമുറ്റത്തുനിന്നും ജനറേറ്റർ കടത്തിക്കൊണ്ടുപോയത്.

മോനിപ്പള്ളിയിൽനിന്ന് ഓട്ടോറിക്ഷ വിളിച്ചുക്കൊണ്ടുവന്ന പ്രതികൾ ജനറേറ്റർ ഓട്ടോറിക്ഷയിൽ എടുത്തു വച്ചു സ്ഥലം വിടുകയായിരുന്നു.

പ്രതികളെ കോട്ടയത്തു കൊണ്ടാക്കിയ ശേഷം മടങ്ങും വഴിയാണ് ഓട്ടോറിക്ഷ ഡ്രൈവർ മരണവീട്ടിലെത്തി ബന്ധുക്കളോട് ജനറേറ്റർ മോഷ്ടിച്ചുക്കൊണ്ടുപോയ വിവരം പറയുന്നത്.

പ്രതികളുമായി കോട്ടയത്തേക്കു പോകുന്പോളാണ് ഇവരുടെ സംസാരത്തിൽനിന്ന് ഓട്ടോറിക്ഷ ഡ്രൈവർക്കു ജനറേറ്റർ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നുവെന്ന വിവരം മനസിലാക്കുന്നത്.

തുടർന്ന് കടുത്തുരുത്തി എസ്ഐ വിബിൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ പോലീസ് പ്രതികളെ ജനറേറ്റർ സഹിതം കസ്റ്റഡിയിലെടുത്തു.

Related posts

Leave a Comment